കേരളത്തിലെ ജർമൻ ഫാൻസിന്റെ ഫ്ലക്സിൽ ഹിറ്റ്‌ലറും; ലോകകപ്പ് ആവേശത്തിനിടെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം
തിരുവനന്തപുരം: ജർമൻ ഫുട്ബോൾ ടീമിനെ പിന്തുണച്ച് കേരളത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറെയും കിരീടമണിയിച്ച് ഫ്ലക്സിൽ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം, ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനി വൻ വിജയം സ്വന്തമാക്കി. കന്നി അങ്കത്തിനിറങ്ങിയ ക്യുറോസോവയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമനി തകർത്തത്. ഫെലിക്സ് മേട്ച്ച, ഡെനിസ് ഉൻഡാവ് എന്നിവർ ജർമനിക്കായി തിളങ്ങിയപ്പോൾ, ലീവാനോ കോമനൻസിയ ക്യുറോസോവയുടെ ആശ്വാസ ഗോൾ നേടി.
നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ജർമനിയുടെ അടുത്ത മത്സരം ജൂൺ 21-ന് ഐവറി കോസ്റ്റുമായാണ്. ഇക്വഡോറിനെ തോൽപ്പിച്ചെത്തുന്ന ഐവറി കോസ്റ്റുമായുള്ള പോരാട്ടം പുലർച്ചെ 1:30-ന് ടോറൊന്റോയിൽ വെച്ച് നടക്കും.