03/09/2026
[fontresizer_tawhidurrahmandear_widget]

‘കോൺ​ഗ്രസ് ഭരിക്കുമ്പോൾ 13 പേജിൽ മുഗൾ ചരിത്രം, ഛത്രപതി ശിവജിക്ക് ഒരു ഭാഗം മാത്രം’, മുൻ എൻസിആർടി ചരിത്രപുസ്‌തകത്തെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

 ‘കോൺ​ഗ്രസ് ഭരിക്കുമ്പോൾ 13 പേജിൽ മുഗൾ ചരിത്രം, ഛത്രപതി ശിവജിക്ക് ഒരു ഭാഗം മാത്രം’, മുൻ എൻസിആർടി ചരിത്രപുസ്‌തകത്തെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മുഗൾ ഭരണാധികാരികൾക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. യു.പി.എ ഭരണകാലത്ത് മുഗൾ ചരിത്രത്തിന് 13 പേജുകൾ മാറ്റിവെച്ചപ്പോൾ ഛത്രപതി ശിവജിക്ക് വെറുമൊരു ഭാഗം മാത്രമാണ് നൽകിയിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ നടന്ന ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോൾ ശിവജി മഹാരാജാവിന്റെ ചരിത്രത്തിന് 17 പേജുകൾ നൽകിയെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. ദേശീയ നേതാക്കളെയും ചരിത്രപുരുഷന്മാരെയും ആദരിക്കുന്ന കാര്യത്തിൽ മുൻ സർക്കാരും നിലവിലെ ബി.ജെ.പി സർക്കാരും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടും കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. രാമക്ഷേത്ര നിർമ്മാണത്തെ ആദ്യം എതിർത്ത കോൺഗ്രസ്, പിന്നീട് അതിനെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടു. രാമക്ഷേത്രത്തിന്റെ പേരിൽ കൊള്ള നടന്നുവെന്ന തരത്തിൽ തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം കുംഭമേളയാണെന്നും, എന്നാൽ കുംഭമേളയുടെ ടെൻഡറുകൾ 20 ശതമാനം കുറഞ്ഞ നിരക്കിലാണ് നൽകിയിട്ടുള്ളതെന്ന് ആർക്കും പരിശോധിക്കാമെന്നും ഫഡ്‌നാവിസ് വെല്ലുവിളിച്ചു.

വനിതാ സംവരണ ബില്ല് കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് തടഞ്ഞുവെച്ചതായും ഫഡ്‌നാവിസ് ആരോപിച്ചു. എന്നാൽ നരേന്ദ്ര മോദി സർക്കാർ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനായി ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, ‘ലഖ്പതി ദീദി’ തുടങ്ങിയ നിരവധി പദ്ധതികളിലൂടെ വലിയ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: