10/06/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയുടെ ആണവശക്തിക്ക് കരുത്തേകി ഐഎൻഎസ് അരിധമൻ; ഉടൻ നാവികസേനയുടെ ഭാഗമാകുമെന്ന് അഡ്മിറൽ ദിനേശ് ത്രിപാഠി

 ഇന്ത്യയുടെ ആണവശക്തിക്ക് കരുത്തേകി ഐഎൻഎസ് അരിധമൻ; ഉടൻ നാവികസേനയുടെ ഭാഗമാകുമെന്ന് അഡ്മിറൽ ദിനേശ് ത്രിപാഠി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിധമൻ (INS Aridhaman) ഉടൻ തന്നെ നാവികസേനയുടെ ഭാഗമാകുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി പ്രഖ്യാപിച്ചു. ഐഎൻഎസ് അരിഘട്ട് ഔപചാരികമായി കമ്മീഷൻ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ രംഗത്ത് നിർണായകമായ ഈ പ്രഖ്യാപനം.

അരിധമൻ കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ, ഇന്ത്യക്ക് ആദ്യമായി കടലിൽ മൂന്ന് പ്രവർത്തനക്ഷമമായ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ (SSBN – Ship Submersible Ballistic Nuclear) ഉണ്ടാകും. ഇത് രാജ്യത്തിൻ്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ടാകും. നിലവിൽ വിപുലമായ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അരിധമൻ, മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയെക്കാൾ കൂടുതൽ ശേഷിയുള്ളതാണ്.

ദീർഘദൂര മിസൈലുകൾ: കൂടുതൽ ദീർഘദൂര ആണവ മുനയുള്ള മിസൈലുകൾ വഹിക്കാൻ പാകത്തിലാണ് അരിധാമൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർധിച്ച അതിജീവനക്ഷമത: അന്തർവാഹിനിയുടെ വലിയ രൂപകൽപ്പന ആക്രമണ ശേഷിയും, അതോടൊപ്പം കടലിലെ അതിജീവനക്ഷമതയും വർധിപ്പിക്കും.

നാവികസേനാ മേധാവിയുടെ മറ്റ് പ്രഖ്യാപനങ്ങൾ:

2029 ഓടെ ഇന്ത്യൻ നാവികസേനയ്ക്ക് നാല് റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ലഭിക്കും. ആറ് അത്യാധുനിക അന്തർവാഹിനികൾ വാങ്ങുന്നതിനുള്ള ‘പ്രൊജക്റ്റ് 75’ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ഔപചാരിക കരാർ ഉടൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമ്പത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) രാജ്യങ്ങളിലെ നാവികസേനയിൽ നിന്നും കോസ്റ്റ് ഗാർഡിൽ നിന്നുമുള്ള 44 ക്രൂകളെ കപ്പലിൽ കയറ്റി ഒരു മാസത്തിലധികം താമസിച്ചു. അഞ്ച് തുറമുഖങ്ങൾ സന്ദർശിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നും അഭിനന്ദനം ലഭിച്ചുവെന്നും സമീപകാലത്ത് നടത്തിയ പര്യടനത്തെക്കുറിച്ച് അഡ്മിറൽ ത്രിപാഠി അറിയിച്ചു.

Also read: