തെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സൈബർ ആക്രമണവും. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘ബേഡ്‌സബ കലണ്ടർ’ എന്ന പ്രേയർ ആപ്പ് ഹാക്ക് ചെയ്താണ് ഇറാനിയൻ സൈനികർക്കും ജനങ്ങൾക്കും കീഴടങ്ങൽ സന്ദേശങ്ങൾ അയക്കുന്നത്. ശനിയാഴ്ച പുലർച്ചെ തെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ആപ്പിൽ നിന്ന് നോട്ടിഫിക്കേഷനുകൾ പ്രവഹിച്ചു തുടങ്ങിയത്. രാവിലെ 9:52ന് ‘സഹായം എത്തിയിരിക്കുന്നു’ എന്ന വാചകത്തോടെ ആരംഭിച്ച സന്ദേശങ്ങൾ 30 മിനിറ്റിലധികം [&Read More
തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും സഭാ നേതൃത്വത്തെയും സിനിമകളിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ദളിത്, നാടാർ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ജനസംഖ്യാനുപാതികമായ തുക മാറ്റിവെക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം വിഭാഗങ്ങൾ കൂടുതലുള്ള വാർഡുകളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണം. തീരദേശ പഞ്ചായത്തുകളുടെ രൂപീകരണത്തിൽ അഞ്ച് കിലോമീറ്റർ [&Read More
പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28Read More
ബെർലിൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ജർമനിയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെർലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഫ്ലൈറ്റ് റഡാർ സംവിധാനങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്. ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം ഇസ്രയേലിന് പുറത്തേക്ക് മാറ്റിയതെന്നാണ് സൂചന. സാധാരണയായി സുരക്ഷാ ഭീഷണിയുണ്ടാകുമ്പോൾ ഇത്തരം തന്ത്രപരമായ നീക്കങ്ങൾ സൈന്യം നടത്താറുണ്ട്. ഇസ്രയേലിന് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങൾ [&Read More
ഡബ്ലിൻ: അയർലൻഡിൽ രണ്ട് ദിവസം മുൻപ് കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് (33) ബ്രേ മേഖലയിലെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ലുവാസ് ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷമാണ് അശ്വതിയെ കാണാതാകുന്നത്. സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ [&Read More
‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല; മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’: നിലപാട് വ്യക്തമാക്കി കിയ
ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രതിരോധ നീക്കങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിസൈലുകൾ [&Read More
ബൈറൂത്ത്: മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇറാനെതിരായ ഇസ്രയേൽ നീക്കങ്ങൾക്കും അയത്തുള്ള ഖാംനഇയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും തിരിച്ചടിയായാണ് ലബനാനിൽ നിന്നും ഹിസ്ബുല്ല റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച പുതിയ സംഘർഷത്തിൽ ഇതാദ്യമായാണ് ഹിസ്ബുല്ല നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളം ലക്ഷ്യമാക്കിയായിരുന്നു ഇന്ന് പുലർച്ചെ ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേൽ [&Read More
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാനപാത മാറ്റിയതോടെ മലയാളി കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക സ്ഥിരീകരിച്ചു. അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണിവർ. വ്യോമപാതയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് വിമാനം അടിയന്തരമായി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. [&Read More
യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജിബിക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജു (47) വിനെ വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ [&Read More
വാഷിങ്ടണ്‍/ദുബൈ: അമേരിക്കൻ സൈന്യത്തിനു വൻ പ്രഹരമേൽപ്പിച്ച് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പ്രതികാരമായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യുഎസ് സൈന്യം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലുമായി ചേർന്നു നടത്തുന്ന ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്(സെന്റ്‌കോം) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സ്ഥിരീകരണം. എവിടെ നടന്ന ഇറാൻ ആക്രമണത്തിലാണു സൈനികരുടെ മരണമെന്ന് സെന്റ്‌കോം [&Read More