21/07/2026
[fontresizer_tawhidurrahmandear_widget]
Main story

കിഴക്കൻ ജറൂസലമിലെ UNRWA ആസ്ഥാനം ഇസ്രായേൽ തകർത്തു: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ

ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിലെ പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ ഉൻറ്വയുടെ (Read More

Football

സെനഗൽ കോച്ചിന് വിലക്ക്; ലോകകപ്പ് മോഹങ്ങൾ തുലാസിൽ

റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ മുഖ്യപരിശീലകൻ പാപ്പെ തിയാവിനെതിരെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അച്ചടക്ക നടപടി.&Read More

India

നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ; രൂക്ഷവിമർശവുമായി സ്റ്റാലിൻ

ചെന്നൈ: ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ ആർഎൻ രവി. ദേശീയ ഗാനത്തെ അവഗണിച്ചു എന്ന കാരണം പറഞ്ഞാണ് ഇറങ്ങിപ്പോക്ക്. പിന്നീട്, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസ്ഥാന സർക്കാറിനെതിരെ 13 ഇന കുറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഗവർണർ പുറത്തിറക്കി. വർഷത്തെ ആദ്യ സമ്മേളനമായതിനാൽ പാരമ്പര്യമനുസരിച്ച് ഗവർണറുടെ പ്രസംഗത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് ഗവര്ണറും സഭയില് ഉണ്ടായിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ് തായ് ആശംസകൾ സഭയിൽ [&Read More

Main story

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ ദുരന്തം: 40 മരണം

കൊർഡോബ: തെക്കൻ സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിഭീകരമായ ട്രെയിൻ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. 120Read More

Religion

വീട്ടിനുള്ളിൽ നിസ്കരിച്ചവർക്കെതിരെ കേസ്, അറസ്റ്റ്; സംഭവം യുപിയിൽ

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ ജമാഅത്ത് നിസ്‌കാരം നിർവഹിച്ചതിന് 12 പേരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ബറേലി ജില്ലയിലെ മുഹമ്മദ് ഗഞ്ചിലാണ് സംഭവം. നിസ്‌കാരം നിർവഹിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ്, അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്ത് മതപരമായ ഒത്തുചേരൽ നടത്തിയ എന്നാരോപിച്ച് പൊലീസ് നടപടിയെടുത്തത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിസ്‌കാരത്തിന് നേതൃത്വം നൽകിയ ഇമാമും വീട്ടുടമയും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ഹസീൻ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ നിലവിൽ ആരും താമസമില്ലാത്തതുമായ വീടാണിതെന്ന് പോലീസ് [&Read More

Football

വീണ്ടും ആഫ്രിക്കൻ രാജാക്കന്മാരായി സെനഗൽ; മൊറോക്കോയെ തകർത്ത് രണ്ടാം കിരീടം

റബാത്ത്: ആഫ്രിക്കൻ ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ മൊറോക്കോയെ കീഴടക്കി സെനഗൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം ചൂടി. റബാത്തിലെ പ്രിൻസ് മൗലേ അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗൽ വിജയം കൈവരിച്ച ത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റിൽ വില്ലാറയൽ താരം പാപെ ഗെയ് നേടിയ [&Read More

Kerala

മലപ്പുറത്ത് പതിനാലുകാരി കൊല്ലപ്പെട്ട നിലയിൽ ആൺസുഹൃത്ത് അറസ്റ്റിൽ

കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം. സ്കൂളിലേക്ക് പോയ 14 വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തൊടിയപുലത്താണ് സംഭവം. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല.. ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി [&Read More

Main story

മുസ്ലിം വോട്ടുകൾ കൂട്ടമായി വെട്ടാൻ സമ്മർദ്ദം: ആത്മഹത്യാ ഭീഷണിയുമായി പോളിംഗ് ഉദ്യോഗസ്ഥൻ

ജയ്പൂർ: വോട്ടർപട്ടികയിൽ നിന്ന് മുസ്ലിംകളുടെ വോട്ടുകൾ വ്യാപകമായി പേരുകൾ നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തിന് പിന്നാലെ, ജയ്പൂരിലെ ഹവ മഹൽ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കീർത്തി കുമാർ എന്ന ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിൽ ചെന്ന് ആത്മഹത്യ ചെയ്യും” – എന്ന് കുമാർ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹവ മഹൽ [&Read More

India

വ്യാജപ്രചാരണങ്ങൾക്കും നിയമം കയ്യിലെടുക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി മംഗളൂരു പോലീസ്

മംഗളൂരു: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വാട്സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ ഈ ഇടപെടൽ. അടുത്തിടെ മംഗളൂരുവിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ നടന്ന ആക്രമണമാണ് പോലീസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ഒരു വിദേശിയാണെന്ന (ബംഗ്ലാദേശി) തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു അക്രമം. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്നും [&Read More