ഒല്ലൂർ: തൃശൂർ ഒല്ലൂരിൽ വളർത്തുനായയുടെ പിന്നാലെ റോഡിലേക്കിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതി അപ്പാടൻ തോമസിനെ (65) പോലീസ് സാഹസികമായി പിടികൂടി. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലെ നായ റോഡിലേക്ക് ഓടിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്തുടർന്നെത്തിയ തോമസ് യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. [&Read More
ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ രണ്ട് പ്രതികളെ 10 വർഷത്തിനു ശേഷം സംസ്ഥാന ക്രൈംബ്രാഞ്ചിന് പിടികൂടാൻ സാധിച്ചതിനു പിന്നിൽ ദേശസുരക്ഷ ലക്ഷ്യംവെച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗാണ്ഡീവം പോർട്ടൽ.Read More
ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അതിക്രമിച്ചു കയറി പിരിച്ചുവിട്ട കരാറുകാരൻ മാനേജരെയും ഡെപ്യൂട്ടി മാനേജരെയും
ലക്നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Read More
കർണാടകയിലെ ധർവാദ് ജില്ലയിൽ എസ്യുവി കാറിടിച്ച് 42 കാരി ലളിത ഹട്ടാർകി മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പോലീസ്.Read More
കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (എ.വി.പി) സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ മകൾ ആർ. കസ്തൂരിയെ (82) നഞ്ചുണ്ടപുരത്തെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെയാണ് കോയമ്പത്തൂരിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി സുർജ റോക്കിക്കായി (37) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. എ.വി.പി ഡയറക്ടർമാരിൽ ഒരാളായ മകൻ ഡോ. രാംകുമാറിനൊപ്പമായിരുന്നു കസ്തൂരി താമസിച്ചിരുന്നത്. മകൻ വിയറ്റ്നാം [&Read More
ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More
വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാടശേഖരത്തിന് സമീപത്തെ വീടിന്റെ പിറകിലെ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണിയുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് വരെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയുമാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വീട് കൈമാറ്റം ചെയ്യപ്പെടുകയും അറ്റകുറ്റപ്പണികൾ നടന്നു വരികയുമാണ്. ഇന്നലെ വൈകീട്ടോടെയാണ് നിർമ്മാണത്തൊഴിലാളികൾ [&Read More
ഭോപ്പാൽ: സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചു. ഭോപ്പാലിലെ നിഷത്പുരയിൽ 33കാരിയായ സിയ എന്ന അഷ്റഫിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകനായ സമീർ ഒളിവിലാണെങ്കിലും, മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ മാതാവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സമീറുമായി ഒന്നിച്ചു ജീവിക്കാനാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെത്തിയത്. എന്നാൽ സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം വൈകിയാണ് ഇവർ അറിഞ്ഞത്. ഇതേച്ചൊല്ലി വീട്ടിൽ [&Read More
ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ
മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി [&Read More
ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം; തൊട്ടടുത്തായി വീട്ടുവേലക്കാരനും മരിച്ച നിലയിൽ
ബെംഗളൂരു: മൈക്കോ ലേഔട്ടിൽ പ്രവാസിയുടെ ഭാര്യയെയും വീട്ടുജോലിക്കാരനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിലും, ഇതേ വീട്ടിലെ ജോലിക്കാരനായ ദേവരാജു (50) തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ പുലർച്ചെ ദുബൈയിൽ നിന്നും വിമാനമിറങ്ങി വീട്ടിലെത്തിയ ഭർത്താവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പുലർച്ചെ 4.30ഓടെ വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ ഒന്നാം നിലയിലായിരുന്ന മകൾ താഴെയിറങ്ങി വാതിൽ തുറന്നു നൽകി. തുടർന്ന് ഭർത്താവ് ഭാര്യയുടെ മുറിയിലേക്ക് ചെന്നപ്പോഴാണ് [&Read More