ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, നിലവിലെ ഗുരുതരമായ സ്ഥിതിഗതികളിൽ തൻ്റെ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഘർഷം തീവ്രമാകുന്നതിലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അദ്ദേഹം ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യൻ പതാക വഹിച്ച ടാങ്കറുകൾക്ക് യാത്രാ അനുമതി ലഭിച്ചത്. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഗതാഗതത്തിന് ആഗോളതലത്തിൽ തന്നെ പ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ‘പുഷ്പക്’, ‘പരിമൽ’ എന്നീ ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള [&Read More
‘ദീർഘവീക്ഷണമുള്ള നേതാവ്, വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം’- പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെയും പ്രശംസിച്ച് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ ‘മൈ ജിഓവി ഇന്ത്യ’ യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. നരേന്ദ്രമോദി ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രി നൽകിയ ആതിഥ്യം ഏറെ അഭിമാനകരമായിരുന്നുവെന്ന് മോഹൻലാൽ ഓർത്തെടുത്തു. ഓരോ കൂടിക്കാഴ്ചയിലും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ആ കാഴ്ചപ്പാടിലെ വ്യക്തതയും കരുത്തും ആരാധനയോടെയാണ് കാണുന്നത്. ഗുരുവായൂരിൽ വെച്ച് [&Read More
ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി സർക്കാർ തീരുമാനം. ബാർപേട്ടയിലെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേര് ‘ബാർപേട്ട മെഡിക്കൽ കോളേജ്’ എന്ന് പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളെല്ലാം അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുമ്പോൾ, ബാർപേട്ടയിലെ കോളേജിന് മാത്രം മുൻ രാഷ്ട്രപതിയുടെ പേര് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് [&Read More
ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന 32Read More
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ നീക്കം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയവുമായി ‘ഇൻഡ്യ’
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ ബ്ലോക്ക്. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ച നിർദ്ദേശത്തിന് മറ്റ് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന നിർണ്ണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കിയപ്പോൾ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി [&Read More
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.Read More
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്.Read More
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒന്നിക്കാറുള്ളതാണ് പതിവ്. എന്നാൽ പതിനെട്ടാം ലോക്സഭയിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടുമായി രണ്ട് എംപിമാർ ശ്രദ്ധേയരാകുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. ബിമോൾ അകോയിജവുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം വേണ്ടെന്ന് വെച്ചത്. വിവരാവകാശ നിയമപ്രകാരം (Read More
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന
ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വിതരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ നഗരത്തിലെ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഇന്നലെ മുതൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതായി അസോസിയേഷൻ പ്രസിഡന്റ് പി.സി റാവു അറിയിച്ചു. 70 ദിവസത്തേക്ക് തടസ്സമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വ്യവസായത്തെ സാരമായി ബാധിച്ചു. ഇന്ന് ഹോട്ടലുകൾ പ്രവർത്തിക്കുമെങ്കിലും, വരും [&Read More