ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തവാങ്ങിലെ സേന പോയിന്റിലുള്ള തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത ഏഴംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് നിലവിൽ കണ്ടെത്താനായത്. കാണാതായ രണ്ടാമത്തെയാൾക്കായി സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്. എന്നാൽ പ്രദേശത്തെ കഠിനമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും [&Read More
ഇരുകൈകളും കൂട്ടിക്കെട്ടി ബലാൽസംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു; കരുവാരകുണ്ടിൽ ഒൻപതാം ക്ലാസുകാരിയെ
കരുവാരകുണ്ട്: 14 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അനുനയിപ്പിച്ച് ബസിലും ട്രെയിനിലുമായി കൊണ്ടുപോയ ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കൃത്യം നടത്തിയത്. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന [&Read More
ജനങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി തർക്കിക്കരുത്, സംയമനം പാലിക്കണം; ഗൃഹസന്ദർശനത്തിന് പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടവുമായി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് സിപിഎം കർശന നിർദേശം നൽകി. വീടുകളിൽ എത്തുമ്പോൾ ജനങ്ങൾ പറയുന്നത് പൂർണ്ണമായും ക്ഷമയോടെ കേൾക്കണമെന്നും ഒരു കാരണവശാലും ഇടയ്ക്കുകയറി സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യരുതെന്നുമാണ് പ്രധാന നിർദേശം. ജനങ്ങളോട് തികഞ്ഞ സംയമനം പാലിക്കണമെന്നും വീടിനുള്ളിൽ കയറി വേണം ആശയവിനിമയം നടത്താനെന്നും പാർട്ടി നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജനവികാരം നേരിട്ടറിയാൻ സ്ക്വാഡുകളായി തിരിഞ്ഞുള്ള ഗൃഹസന്ദർശനം പാർട്ടി [&Read More
കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം. സ്കൂളിലേക്ക് പോയ 14 വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തൊടിയപുലത്താണ് സംഭവം. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല.. ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി [&Read More
തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്റഫ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്റഫ്. 2017ല്‍ [&Read More
കോഴിക്കോട്: ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അതിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയ സന്ദർശകരാണ് ഒരാൾ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.Read More
‘കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു; ഫെനി ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാൻ’-
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മൂന്നാം പരാതിക്കാരി രംഗത്ത്. അഡ്വ. ഫെനി നൈനാൻ തന്റെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനും കൂടുതൽ പരാതിക്കാർ വരുന്നത് തടയാനുമാണെന്ന് അതിജീവിത ശബ്ദസന്ദേശത്തിലൂടെ ആരോപിച്ചു. പുറത്തുവന്ന ചാറ്റുകൾ അപൂർണ്ണമാണെന്നും താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ മറച്ചുവെക്കാനാണ് നീക്കമെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ രാഹുലിനോട് വൈകാരികമായ ബന്ധമുണ്ടായിരുന്നു. ഈ തകർച്ചയുടെ സമയത്താണ് ഇൻസ്റ്റാഗ്രാം വഴി ഫെനിയെ പരിചയപ്പെടുന്നത്. രാഹുലിന്റെ സാമ്പത്തിക [&Read More
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് [&Read More
‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന്
തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ [&Read More
‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More