ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ യാതൊരുവിധ സംവാദത്തിനും സാഹചര്യമില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടം ഇരുരാജ്യങ്ങളെയും തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘർഷം പ്രാദേശിക മേഖലയെ ആകെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. ഇറാൻ, ജോർദാൻ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമാധാനത്തിനായി ആഹ്വാനം ചെയ്തു. [&Read More
ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക്
തെൽ അവീവ്: ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും ജോലികൾക്കും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ സുരക്ഷിതമായ ബങ്കറുകളുള്ള [&Read More
ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്ഫോടനമെന്ന് റിപ്പോർട്ട്
തെഹ്റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More
തെഹ്റാൻ: പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനിൽ ഇസ്രയേലിന്റെ മിന്നലാക്രമണം. പ്രാദേശിക സമയം ഇന്നു പുലർച്ചെ മുതൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഉൾപ്പെടെ തുടർച്ചയായ വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറയും ബിബിസിയും റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ ആകാശത്ത് കൂറ്റൻ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇറാനെതിരെ പ്രതിരോധ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രത്തിനെതിരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മിന്നലാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് [&Read More
ലാ പാസ്: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ എൽ ആൾട്ടോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ഹെർക്കുലീസ് സി130 വിമാനം തൊട്ടടുത്ത ദേശീയപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പാതയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ എത്രപേർ വിമാനത്തിലുള്ളവരാണെന്നും എത്രപേർ കാറുകളിലുണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേനാ മേധാവി പവൽ തോവർ അറിയിച്ചു. [&Read More
തെഹ്റാൻ: ദക്ഷിണാഫ്രിക്കയിൽ നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാന്റെ 103Read More
മംദാനി ട്രംപിനെ ചെന്നു കണ്ടു; അന്യായമായി കസ്റ്റഡിയിലെടുത്ത മുസ്ലിം വിദ്യാർഥിനിയെ മണിക്കൂറുകൾക്കകം വിട്ടയച്ചു
വാഷിങ്ടൺ: കൊളംബിയ യൂനിവേഴ്സിറ്റിയിലെ മുസ്ലിം വിദ്യാർഥിനിയെ എമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രധാന ഇടപെടലുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. വ്യാഴാഴ്ച പുലർച്ചെ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത അസർബൈജാനി വിദ്യാർഥിനിയായ എൽമിന അഘായേവയെ മണിക്കൂറുകൾക്കകം മോചിപ്പിച്ചു. മംദാനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു വിട്ടയച്ചത്. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽനിന്ന് വ്യാജവാർത്ത നൽകിയാണ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ അഘായേവയെ പിടികൂടിയത്. കാണാതായ ഒരു കുട്ടിയെ തിരയുന്ന പോലീസാണെന്ന് അവകാശപ്പെട്ടാണ് ഉദ്യോഗസ്ഥർ അകത്തുകയറിയതെന്ന് [&Read More
വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് [&Read More
അമ്മാൻ: യുദ്ധം തകർത്ത ഗസ്സയിൽനിന്ന് ചികിത്സയ്ക്കായി ജോർദാനിലെത്തിച്ച കുട്ടികളെ സന്ദർശിച്ച് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മർക്കിളും. ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും അമ്മാനിലെ ആശുപത്രിയിലെത്തി ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ നിരവധി കുട്ടികളാണ് ജോർദാനിൽ ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഹാരിയും മേഗനും കുട്ടികളോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ച കുട്ടികളുടെ കഥകൾ ഇരുവരും [&Read More
ബെയ്ജിങ്ങ്: ജീവനക്കാരോടുള്ള ഉദാരതയിൽ ലോകത്തെ ഞെട്ടിക്കുകയാണ് ചൈനീസ് കമ്പനിയായ ഹെനാൻ കുവാങ്ഷാൻ ക്രെയിൻ ലിമിറ്റഡ്. ചൈനീസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർഷിക പാർട്ടിയിൽ, ഏകദേശം 26 മില്യൺ ഡോളറാണ് (ഏകദേശം 237 കോടിയിലധികം രൂപ) ജീവനക്കാർക്ക് ബോണസായി നൽകാൻ കമ്പനി മേധാവി കുയി പെയ്ജുൻ മാറ്റിവെച്ചത്. എന്നാൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് പകരം, ജീവനക്കാർക്ക് തങ്ങളാൽ കഴിയുന്നത്ര പണം കയ്യിൽ വാരിയെടുക്കാനുള്ള ‘ക്യാഷ് ഗ്രാബ്’ മത്സരമാണ് കമ്പനി സംഘടിപ്പിച്ചത്. ഈ മാസം 13ന് നടന്ന ചടങ്ങിൽ [&Read More