04/06/2026
[fontresizer_tawhidurrahmandear_widget]

Tags :ബംഗ്ലാദേശ്

World

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം ധനസഹായം കൈമാറി

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്‌സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് [&Read More

Main story

‘ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മോദിയുടെ മൗനം ബംഗ്ലാദേശിലെ അദാനിയുടെ ബിസിനസിനെ സംരക്ഷിക്കാന്‍’; ആരോപണവുമായി സഞ്ജയ്

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്. മോദിയുടെ ഉറ്റ സുഹൃത്തായ അദാനി ഇപ്പോഴും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ബിസിനസില്‍നിന്നുള്ള വരുമാനം നിലയ്ക്കുമോ എന്ന ഭയമാണ് മോദിയുടെ മൗനത്തിന് പിന്നിലെന്നും സഞ്ജയ് സിങ് ആരോപിച്ചു. ‘അജണ്ട ആജ് തക് 2024’ പരിപാടിക്കിടെ ബിജെപി എംപി മനോജ് തിവാരിയുമായി നടന്ന [&Read More