22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Alappuzha Politics

Kerala

‘പാർട്ടി വിട്ടു പോകുന്നതുകൊണ്ട് ഒരു കോപ്പുമില്ല, സുധാകരൻ വെറും ‘ശു’- എം.എം മണി

ആലപ്പുഴ/ഇടുക്കി: സി.പി.എമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലുള്ള പരിഹാസവുമായി എം.എം. മണി രംഗത്തെത്തി. സുധാകരൻ പാർട്ടി വിട്ടു പോകുന്നതുകൊണ്ട് സി.പി.എമ്മിന് ‘ഒരു കോപ്പും സംഭവിക്കാനില്ലെന്ന്’ മണി ഇടുക്കിയിൽ പറഞ്ഞു. പാർട്ടിക്ക് പുറത്തുപോയാൽ സുധാകരൻ വെറും ‘ശു’ ആണെന്നും “അയ്യോ മോനേ പോകല്ലേ” എന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന് പിന്നാലെ പോകില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ [&Read More

Kerala

ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More

Kerala

‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം [&Read More