ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. [&Read More