തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആണവായുധ നിർവ്യാപന കരാറിൽ(എൻപിടി) നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. എൻപിടിയിൽ തുടരുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാRead More
Tags :Iran Israel tensions
മാഡ്രിഡ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നത തുടരുന്നതിനിടെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സ്‌പെയിൻ, യുഎസ് യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശനം നിഷേധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു നാറ്റോ സഖ്യരാജ്യം അമേരിക്കയ്ക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണും ആകാശവും വിട്ടുനൽകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സ്‌പെയിൻ. സ്‌പെയിനിലെ റോമൻ, റോട്ട എന്നീ സംയുക്ത സൈനിക താവളങ്ങൾ യുദ്ധസംബന്ധമായ [&Read More
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണക്കിണറുകൾ, വൈദ്യുത നിലയങ്ങൾ, ഖാർഗ് ദ്വീപ്, ശുദ്ധജല വിതരണ പ്ലാന്റുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ മടിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തെ “ഭീകര ഭരണത്തിനിടെ” കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരോടുള്ള പ്രതികാരമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി നേരിട്ട് [&Read More
തെല്‍ അവീവ്: ഇസ്രയേലിൽ യുദ്ധസമാനമായ അന്തരീക്ഷവും മിസൈൽ ആക്രമണങ്ങളും തുടരുമ്പോഴും വാഹന മോഷ്ടാക്കൾക്ക് വിശ്രമമില്ല. 2026Read More
റിയാദ്: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി. സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങളിലൊന്നായ ഇRead More
‘ഇസ്രയേലിനെ തൊട്ടാൽ ഉഗാണ്ട യുദ്ധത്തിനിറങ്ങും; രണ്ടാഴ്ച കൊണ്ട് തെഹ്‌റാൻ കീഴടക്കും’; മുന്നറിയിപ്പുമായി സൈനിക
കംപാല: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഗാണ്ട. സൈനിക മേധാവി ജനറൽ മുഹൂസി കൈനെറുഗബയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനും രാജ്യത്തെ നിർണ്ണായക ശക്തിയുമായ കൈനെറുഗബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിനെ നശിപ്പിക്കാനുള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും തങ്ങൾ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനകളിൽ, ഇറാന് കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. [&Read More
റെഡിമെയ്ഡ് ബങ്കറുകൾക്കായി ടെൻഡർ ക്ഷണിച്ച് പെന്റഗൺ; പശ്ചിമേഷ്യയിലെ സൈനികരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും വർഷിക്കുമ്പോൾ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങി പെന്റഗൺ. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ താവളങ്ങളിൽ സ്ഥാപിക്കാനായി കോൺക്രീറ്റ് ബങ്കറുകൾ വാങ്ങാൻ അമേരിക്കൻ സർക്കാർ ഔദ്യോഗിക കരാർ ക്ഷണിച്ചു. മേഖലയിലുടനീളമുള്ള തന്ത്രപ്രധാന യുഎസ് താവളങ്ങളിൽ സ്ഥാപിക്കുന്നതിനായി നൂറുകണക്കിന് ‘റെഡിമെയ്ഡ്’ ബങ്കറുകളാണ് പെന്റഗൺ വാങ്ങുന്നത്. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക കരാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, പശ്ചിമേഷ്യയിലെ സൈനിക [&Read More
സൗദിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം: റഷ്യൻ ഉപഗ്രഹ ചിത്രങ്ങൾ ചാരപ്പണി നടത്തിയെന്ന്
കീവ്: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നിൽ റഷ്യൻ സഹായമുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺRead More
തെഹ്‌റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28Read More