21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US War 2026

Iran

ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ. സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് [&Read More

Main story

ഞെട്ടിച്ച് ഖൈബർ മിസൈലുകൾ; നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More

Iran

അമേരിക്കയ്ക്ക് വൻ പ്രഹരം; ഇറാൻ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് സെന്‍റ്‍കോം

വാഷിങ്ടണ്‍/ദുബൈ: അമേരിക്കൻ സൈന്യത്തിനു വൻ പ്രഹരമേൽപ്പിച്ച് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പ്രതികാരമായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യുഎസ് സൈന്യം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലുമായി ചേർന്നു നടത്തുന്ന ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്(സെന്റ്‌കോം) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സ്ഥിരീകരണം. എവിടെ നടന്ന ഇറാൻ ആക്രമണത്തിലാണു സൈനികരുടെ മരണമെന്ന് സെന്റ്‌കോം [&Read More