09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

World

‘നിങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ല’; ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ കൈയൊഴിഞ്ഞ്

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം അതിരൂക്ഷമായതോടെ, ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും പൗരന്മാർ സ്വന്തം നിലയിൽ യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും യുഎസ് എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർച്ച് 2 മുതൽ തബ ബോർഡർ ക്രോസിംഗിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗം സ്വീകരിക്കുന്നവരുടെ സുരക്ഷയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് എംബസിയുടെ നിലപാട്. ഇസ്രയേലിന് പുറമെ ഈജിപ്ത്, [&Read More

Iran

ഇറാനെ തൊടരുതെന്ന് കടുപ്പിച്ച് സ്‌പെയിൻ; വ്യോമതാവളങ്ങൾ കാലിയാക്കി യുഎസ് യുദ്ധവിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ. സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് [&Read More

World

ഇറാൻ തിരിച്ചടിയിൽ അമേരിക്കയ്ക്ക് കനത്ത ആഘാതം; 6 യുഎസ് സൈനികർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നതായി റിപ്പോർട്ട്. നേരത്തെ നാല് സൈനികർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടുതൽ പേര് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം. കുവൈത്തിലും ബഹ്‌റൈനിലും മറ്റ് അമേരിക്കൻ സൈനിക താവളങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് [&Read More

Main story

ഇസ്രയേൽ വ്യോമസേനാ ആസ്ഥാനം തകർത്തെന്ന് ഇറാൻ; അയൺ ഡോമിനെ നിഷ്പ്രഭമാക്കി ‘ഖൈബർ ഷെക്കാൻ’

തെഹ്‌റാൻ:  പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇസ്രയേൽ വ്യോമസേനാ ആസ്ഥാനത്തിന് നേരെ അതിശക്തമായ മിസൈലാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും തങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇറാൻ ഗാർഡുകൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെയും ആക്രമണങ്ങളെയും നിയന്ത്രിക്കുന്ന പ്രധാന എയർഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടാണ് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ റഡാറുകളെയും അയൺ ഡോം പ്രതിരോധ സംവിധാനങ്ങളെയും ഭേദിക്കാൻ ശേഷിയുള്ള ‘ഖൈബർ [&Read More

World

ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തതായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ്Read More

World

ഇറാൻ മിസൈലിട്ട ബഹ്‌റൈനിലെ യുഎസ് താവളത്തിൽ 300 ബ്രിട്ടീഷ് സൈനികർ; സുരക്ഷിതരെന്ന് പ്രതിരോധ

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More

World

യൂറോപ്പിലേക്കും യുദ്ധം പടരുന്നു; ബ്രിട്ടീഷ് താവളം സ്ഥിതി ചെയ്യുന്ന സൈപ്രസിനു നേരെ ഇറാന്റെ

നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More

Main story

യുഎസ് എംബസിക്ക് തീയിട്ടു; ഖാംനഇ വധത്തിൽ പാകിസ്താനിലും ഇറാഖിലും വൻ പ്രതിഷേധം

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More

Main story

ഇറാൻ മിസൈൽ പതിച്ച് തീഗോളമായി കെട്ടിടങ്ങൾ; തിരിച്ചടിയിൽ വിറച്ച് തെൽ അവീവ്‌

തെല്‍ അവീവ്: ഇസ്രയേലിലെ തെൽ അവീവിന്റെ ഹൃദയഭാഗത്ത് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ജനസാന്ദ്രതയേറിയ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 40 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഒരു ബഹുനില കെട്ടിടം പൂർണമായും തകരുകയും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ പൂർണമായും തകർന്നുപോയിട്ടുണ്ട്. പോലീസ്, സൈന്യം, രക്ഷാപ്രവർത്തകർ [&Read More

World

‘അമീറുൽ മുഅ്മിനീൻ ഇമാം അലിയെപ്പോലെ, മറ്റൊരു റമദാനിൽ ഖാംനഇയുടെയും രക്തസാക്ഷ്യം’; പ്രതികാരം ചെയ്യാതെ

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി വാർത്താ കുറിപ്പ് പുറത്തിറക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ ഭീകരാക്രമണമാണു നടന്നതെന്ന് സൈന്യം പറഞ്ഞു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഖാംനഇയുടെ മരണവാർത്ത തസ്‌നിം, ഫാർസ് ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ [&Read More