30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Jeffrey Epstein

Main story

‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More

News

‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്‌ ബിൽ ഗേറ്റ്‌സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്‌സിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More

India

‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More