ബംഗളൂരു: കുറ്റവാളികളെ കർശനമായി നേരിടാത്തതുകൊണ്ട് രാജ്യത്ത് ആളുകൾ വളരെ ലാഘവത്തോടെയാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗക്കേസിൽ പ്രതിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ. നടരാജാണ് ഈ നിരീക്ഷണം നടത്തിയത്. “കയ്യോ കാലോ വെട്ടിയാൽ മാത്രമേ ആളുകൾ നിയമം അനുസരിക്കാൻ പഠിക്കൂ. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും ഇതിനെ വളരെ നിസ്സാരമായാണ് കാണുന്നത്. കുറ്റവാളികളെ ശക്തമായി നേരിടാത്തതിനാൽ നിയമത്തിന്റെ മൂർച്ച നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ (ഗൾഫ്) ഉള്ളതുപോലെ [&Read More