Tags :Mamata Banerjee against SIR
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2021Read More
കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 58 ലക്ഷത്തിലധികം പേരെ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും, 19 ലക്ഷം പേര്‍ താമസം മാറിയവരുമാണ്. കൂടാതെ, 12 ലക്ഷം പേരെ കാണാനില്ലെന്നും, 1.3 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ [&Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്‌ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) പ്രക്രിയയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആക്രമണം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത നഷ്ടപ്പെടുത്തി ‘ബിജെപി കമ്മീഷന്‍’ ആയി മാറിയെന്ന് മമത ആരോപിച്ചു. എന്നെ ബിജെപിക്ക് രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എസ്‌ഐആര്‍ ആയുധമാക്കുന്നതെന്നും മമത ആരോപിച്ചു. 2026Read More
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന [&Read More
കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ [&Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്‌ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More
കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്രപരിശോധനയിലും(എസ്‌ഐആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി) നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ആര്‍സിയുടെയും എസ്‌ഐആറിന്റെയും പേരില്‍ രേഖകള്‍ ചോദിച്ച് വരുന്ന ബിജെപി നേതാക്കളെ കൈകാര്യം ചെയ്യാന്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു. പാനിഹാട്ടിയില്‍ എസ്‌ഐആര്‍, എന്‍ആര്‍സി ഭയം കാരണം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത തവണ പ്രാദേശിക ബിജെപി നേതാക്കള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, അവരെ തടഞ്ഞ് അവരുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക. അവരെ ഒരു [&Read More