21/04/2026
[fontresizer_tawhidurrahmandear_widget]

Tags :Manjeshwaram Murder

Kerala

മഞ്ചേശ്വരം കൊലപാതകം: ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്; കത്തി മുൻകൂട്ടി

മഞ്ചേശ്വരം: ഏകമകളെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്തിയ ഉമ്മർ ഫാറൂഖ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ്. വ്യാജ പാസ്‌പോർട്ട് കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്. ഗൾഫിൽ നിന്നെത്തിയ ഉമ്മറിനെ വിമാനത്താവളത്തിൽ വെച്ച് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, കൃത്യം നടത്തുന്നതിനായി കത്തി മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18), ഭാര്യയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞി [&Read More

Main story

ഏകമകളെയും വിടാത്ത കൊടുംക്രൂരത; ജുമൈലയുടെ കഴുത്തിനും കാലിനും വെട്ടി, ആദ്യം വെട്ടേറ്റ ഭാര്യാസഹോദരിയുടെ

മഞ്ചേശ്വരം: കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. പ്രതി ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞ് (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ജുമൈല (19) കൊല്ലപ്പെട്ടിരുന്നു. ഇതോടെ അക്രമത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വിദേശത്തുനിന്ന് രണ്ട് മാസം മുൻപെത്തിയ ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. തർക്കത്തെത്തുടർന്ന് താഹിറയും മകൾ ജുമൈലയും ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി [&Read More

Kerala

ലഹരി മൂത്ത് ക്രൂരത; മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽടോപ്പിലെ ജുമൈല(18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഉമ്മറും കുടുംബവും അകന്നുകഴിയുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാനെന്ന വ്യാജേനയാണ് ഉമർ ഫാറൂഖ് വീണ്ടും വീട്ടിലെത്തിയത്. തുടർന്ന് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ [&Read More