05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Medical Lapse

Kerala

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില്‍ ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23-

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. [&Read More

Main story

‘രാവിലെ പൊടിയരിക്കഞ്ഞി നൽകി, വൈകിട്ട് മരണം’; രോഗി മരിച്ചതില്‍ ചികിത്സാ വീഴ്ച ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ (38) ബന്ധുക്കളാണ് ചികിത്സാ വീഴ്ച ആരോപിച്ച് രംഗത്തെത്തിയത്. അപകടദിവസം രാവിലെയും സനീഷിന് പൊടിയരിക്കഞ്ഞി വാങ്ങി നൽകിയിരുന്നതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി. അഗ്നിബാധയുണ്ടായ സമയത്ത് സനീഷിനെ ഐസിയുവിൽ നിന്ന് മാറ്റാൻ വൈകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മറ്റ് രോഗികളെ വേഗത്തിൽ മാറ്റിയെങ്കിലും സനീഷിനെ [&Read More