05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Middle East War 2026

World

യുദ്ധപ്രഖ്യാപനത്തിനിടെ വലിയ ശബ്ദത്തിൽ കീഴ്‌വായു; നാണംകെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്,

വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ വിളിച്ചുചേർത്ത വൈറ്റ് ഹൗസിലെ ഔദ്യോഗിക വാർത്താ സമ്മേളനം ഇപ്പോൾ അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ആവർത്തിക്കാനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു സംഭവം. പ്രസംഗപീഠത്തിനു മുന്നിലെത്തി അദ്ദേഹം സംസാരിക്കാൻ തുടങ്ങവേ നിയന്ത്രിക്കാനാവാതെ കീഴ്വായു പുറത്തുവരികയായിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. മൈക്രോഫോണിലൂടെ ശബ്ദം വ്യക്തമായി [&Read More

World

‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More

World

‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി

റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More

World

ചെങ്കടലിൽ കപ്പൽ മുക്കിയ ഹൂത്തികൾ എവിടെ? ഇറാനൊപ്പം ചേരാത്തത് എന്തുകൊണ്ട്?

സൻആ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമ്പോൾ, ഇറാന്റെ സഖ്യകക്ഷികളായ യമനിലെ ഹൂത്തികൾ ഇതുവരെ നേരിട്ടുള്ള യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ കൗതുകത്തിനിടയാക്കിയിട്ടുണ്ട്. ഹൂത്തികളുടേത് തന്ത്രപരമായ മൗനമാണെന്നും തിരശ്ശീലയ്ക്കു പിന്നിൽ വലിയ മുന്നൊരുക്കങ്ങളാണു നടക്കുന്നതെന്നുമുള്ള വിലയിരുത്തൽ ഒരു ഭാഗത്തുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ കൈപ്പേറിയ അനുഭവങ്ങളുടെയും നിലവിലെ സാമ്പത്തിക കണക്കുകൂട്ടലുകളുടെയും ഫലമാണ് ഇത്തരമൊരു നിലപാടെന്നും നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ, എന്തായിരിക്കും ശരിക്കും ഹൂത്തികളുടെ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു നമുക്കൊന്ന് പരിശോധിച്ചുനോക്കാം.. ആദ്യമായി [&Read More

Main story

ഇറാൻ യുദ്ധക്കപ്പലിനുനേരെ അന്തർവാഹിനി ആക്രമണം; നാവികരെ രക്ഷിച്ച് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. അന്തർവാഹിനിയിൽനിന്നുള്ള ആക്രമണമാണ് കപ്പൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ച പുലർച്ചെ തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ‘ഐറിസ് ദെന’ എന്ന ഇറാനിയൻ കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 നാവികർ ഉണ്ടായിരുന്നു. ഇതിൽ 100 മുതൽ 150 വരെ പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടവിവരം അറിഞ്ഞയുടനെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു. ഇതുവരെ 32 [&Read More

World

എർബിൽ ബേസ് കത്തിയമർന്നു? യുഎസ് സൈനികർ കഴിയുന്ന ഇറാഖ് വ്യോമതാവളത്തിൽ ഇറാന്റെ വൻ

ബഗ്ദാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈലാക്രമണം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എയർബേസിലാണ് ആക്രമണം. താവളം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് ഇറാഖിലെ എർബിൽ നഗരത്തിൽ അതിശക്തമായ സ്‌ഫോടനങ്ങൾ കേട്ടത്. അമേരിക്കൻ സൈനികർ താമസിക്കുന്ന [&Read More

World

ഇറാൻ മിസൈലിട്ട ബഹ്‌റൈനിലെ യുഎസ് താവളത്തിൽ 300 ബ്രിട്ടീഷ് സൈനികർ; സുരക്ഷിതരെന്ന് പ്രതിരോധ

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More

Iran

യൂറോപ്പിലേക്കും യുദ്ധം പടരുന്നു; ബ്രിട്ടീഷ് താവളം സ്ഥിതി ചെയ്യുന്ന സൈപ്രസിനു നേരെ ഇറാന്റെ

നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More

Iran

യുഎസ് എംബസിക്ക് തീയിട്ടു; ഖാംനഇ വധത്തിൽ പാകിസ്താനിലും ഇറാഖിലും വൻ പ്രതിഷേധം

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More

Iran

ഇറാൻ മിസൈൽ പതിച്ച് തീഗോളമായി കെട്ടിടങ്ങൾ; തിരിച്ചടിയിൽ വിറച്ച് തെൽ അവീവ്‌

തെല്‍ അവീവ്: ഇസ്രയേലിലെ തെൽ അവീവിന്റെ ഹൃദയഭാഗത്ത് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ജനസാന്ദ്രതയേറിയ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 40 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഒരു ബഹുനില കെട്ടിടം പൂർണമായും തകരുകയും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ പൂർണമായും തകർന്നുപോയിട്ടുണ്ട്. പോലീസ്, സൈന്യം, രക്ഷാപ്രവർത്തകർ [&Read More