02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Nepal flash flood

Main story

‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറയുന്നത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതൽ ‘സഹായം’ ആവശ്യപ്പെടുന്നതിൽ നിന്ന് [&Read More

Main story

ബെല്ലടിച്ച് സ്കൂൾ ഒഴിപ്പിച്ചു, നദി വിഴുങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങളെ കുന്നിൻമുകളിലെത്തിച്ചു; 1600-ലേറെ

കാഠ്മണ്ഡു: ‘ഗ്രാമം മുഴുവനും വെള്ളത്തിൽ മുങ്ങി. വേഗം രക്ഷപ്പെട്ട് ഓടിക്കോളൂ…’ മിന്നൽ പ്രളയം ദുരന്തം വിതയ്ക്കുന്നതിനിടെ രാജേന്ദ്ര ദവാഡിക്ക് ലഭിച്ച ആ സന്ദേശം രണ്ട് വാചകങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞൊടിയിടയിലുണ്ടായ തിരിച്ചറിവിൽ തനിക്കൊപ്പമുള്ള വിദ്യാർഥികളേയും കൊണ്ട് രാജേന്ദ്ര ദവാഡി പ്രാണരക്ഷാർഥം ഓടി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ആ സമയോചിതമായ ഇടപെടലിൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചെത്തിയത് ആയിരത്തി അറുന്നൂറിലേറെ വിദ്യാർഥികളാണ്. നേപ്പാളിലെ നുവാകോട്ട് തൃശൂലി വാലിയിലുള്ള ത്രിഭുവൻ തൃശൂലി സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അധ്യാപകനുമാണ് 47Read More

Main story

മരണത്തെ തോൽപ്പിച്ച് മൂന്നുനാൾ മണ്ണിനടിയിൽ; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ ആറുവയസ്സുകാരിക്ക് അത്ഭുത പുനർജന്മം

കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്. ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും [&Read More

Main story

പ്രളയത്തിൽ ഒലിച്ചെത്തിയ ലോക്കർ കുത്തിത്തുറന്ന് മോഷണം; കൈക്കലാക്കിയത് 57 ലക്ഷം, 29 പേർ

കാഠ്മണ്ഡു: കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്‌ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്‌ടിച്ചവരും അക്കൂട്ടത്തിലുണ്ട്. പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ച 29പേരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കർ ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലെ ത്രിശൂലി നദിയിൽ [&Read More

Main story

ചുറ്റുമുള്ള കെട്ടിടങ്ങൾ പ്രളയമെടുത്തിട്ടും തകരാതെ ഉറച്ചുനിന്ന വീട്; നേപ്പാൾ ദുരന്തത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട്

പ്രകൃതിദുരന്തങ്ങൾ പലപ്പോഴും അതിജീവനത്തിന്റെ അത്ഭുതകരമായ കഥകൾ അവശേഷിപ്പിക്കാറുണ്ട്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിൽ നിന്ന് പുറത്തുവന്ന അത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങൾ ഒന്നൊന്നായി വൻ പ്രളയജലത്തിൽ ഒഴുകിപ്പോകുമ്പോഴും, പച്ചനിറം പൂശിയ ഒരു വീട് മാത്രം ഒറ്റയ്ക്ക് തലയുയർത്തി നിന്നു. ഈ കെട്ടിടം കൂറ്റൻ വെള്ളപ്പൊക്കത്തെ അതിജീവിച്ചതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൻതോതിൽ വൈറലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ [&Read More

World

പ്രളയ ദുരന്തത്തിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 10 ടൺ സാമഗ്രികളും മരുന്നുകളും എത്തിച്ചു

ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്‌ത പശ്ചാത്തലത്തിൽ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ബുധനാഴ്ചയുണ്ടായ ദുരന്തത്തിന് പിന്നാലെ മണിക്കൂറുകൾക്കകം സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്‌മണ്ഡുവിലെയും ബീജിങിലെയും ഇന്ത്യൻ [&Read More

Main story

‘കൺമുന്നിൽ ഭാര്യ ചെളിയിൽ ആഴ്ന്നു‌പോകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു’; നേപ്പാൾ ദുരന്തത്തിലെ നടുക്കുന്ന

കാഠ്മണ്ഡു: നേപ്പാൾ ടിബറ്റ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായ വിനാശകരമായ മിന്നൽ പ്രളയവും ഉരുൾപൊട്ടലും മനുഷ്യജീവിതത്തെ ഏറക്കുറെ സ്‌തംഭിപ്പിച്ചിരിക്കുകയാണ്. ഈ ദുരന്തത്തിൽ 160Read More

India

നേപ്പാളിൽ മിന്നൽപ്രളയം: 8 മരണം, 26 പൊലീസുകാരെ കാണാതായി

കാഠ്‌മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിയിൽനിന്ന് കുത്തിയൊലിച്ചെത്തിയ ചെളിവെള്ളമാണ് നേപ്പാളിൽ നാശം വിതച്ചത്. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണ് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. രസുവ ജില്ലയിൽനിന്ന് 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനയിലെ (എപിഎഫ്) ഏഴുപേരെയും കാണാതായിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഗ്രാമങ്ങളടക്കം പ്രളയത്തിൽ ഒലിച്ചുപോയി. ദുരന്തമേഖലകളിൽ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം [&Read More