15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Oommen Chandy

Kerala

‘ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണം, നായകനാവേണ്ടത് മമ്മൂട്ടി’; ആഗ്രഹം പറഞ്ഞ് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉമ്മൻചാണ്ടി’ എന്ന് പേരിടാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ പിതാവിൻ്റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ നടൻ മമ്മൂട്ടിയാണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ചരിത്രപരമായ ലെഗസി രേഖപ്പെടുത്തുന്നതിനൊപ്പം, അദ്ദേഹത്തിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക കൂടിയാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിന്, ആരെങ്കിലും വിളിച്ചാൽ വില്ലൻ വേഷങ്ങൾ [&Read More

Main story

സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ നീക്കം നടത്തിയെന്ന് മുൻ പേഴ്‌സണൽ

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ ലൈംഗികാപവാദ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. ഗണേഷ് കുമാറിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.ഇ സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിർണായക മൊഴി നൽകിയത്. 2015 മേയ് മാസത്തിൽ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് മൊഴിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് സി.ആർ നജീബിനൊപ്പമാണ് താൻ ഓഫീസിൽ [&Read More

Main story

‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013Read More

Kerala

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ [&Read More

Main story

‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More

Main story

മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം; ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ

കൊട്ടാരക്കര: മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതിലുള്ള വിരോധം മൂലം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലൈംഗികാരോപണക്കേസിൽ കുടുക്കുമെന്ന് കെ.ബി ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിലാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചനയിലൂടെ നാലു പേജുകൾ അധികമായി കൂട്ടിച്ചേർത്ത് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം സാക്ഷിയാണ് സുധീർ. 2013ൽ ഗാർഹിക പീഡനക്കേസിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന [&Read More

Kerala

‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; മന്ത്രിസ്ഥാനം മടക്കിത്തരാമെന്ന് പറഞ്ഞ് ചതിച്ചു’: ആരോപണവുമായി മന്ത്രി

കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്നും, മധ്യസ്ഥത വഹിച്ച് അദ്ദേഹം തന്റെ കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ‘എന്റെ മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. മധ്യസ്ഥത വഹിച്ച് അദ്ദേഹം കുടുംബം ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മാന്യത കരുതിയാണ് ഞാന്‍ ഇതൊന്നും പറയാതിരുന്നത്.’Read More