കണ്ണൂർ: ചെറുപുഴയിൽ മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ചെലവിലേക്കായി പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തഹസിൽദാറുടെ നിർദേശപ്രകാരം ചെറുപുഴ റിവർ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെങ്കിലും, വഴിമധ്യേ ആംബുലൻസ് മാറ്റിയതിനെ തുടർന്ന് തുക തിരികെ നൽകിയെന്ന് അനീഷ് വ്യക്തമാക്കി. സംഭവത്തിൽ തഹസിൽദാർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകും. നാല് ദിവസം പഴക്കമുള്ള മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഫ്രീസറില്ലാത്ത [&Read More