മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്‌തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി. ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ [&Read More