തെല് അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഹൃദയഭൂമിയിലേക്ക് പടരുന്നു. വടക്കൻ തെൽ അവീവിലെ ഒരു ആഡംബര പാർപ്പിട സമുച്ചയത്തിന് നേരെ ഇറാന്റെ മിസൈൽ നേരിട്ട് പതിച്ചു. സ്ഫോടനത്തിൽ മൂന്ന് നിലകളുള്ള ഒരു പഴയ പാർപ്പിട സമുച്ചയത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഇസ്രയേൽ അടിയന്തര വിഭാഗമായ മാഗൻ ഡേവിഡ് അദോം അറിയിച്ചു. അതിനിടെ, ലോകത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് [&Read More
റിപ്പോർട്ടർ ടിവിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചുRead More
തെഹ്റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനു പുതിയ സെക്രട്ടറി. മുൻ സൈനിക കമാൻഡറും നയതന്ത്രജ്ഞനുമായ മുഹമ്മദ് ബാഖിർ ദുൽഖദർ ആണ് പുതിയ സുരക്ഷാ കൗൺസിൽ മേധാവി. ഏറെക്കാലമായി ഈ പദവി അലങ്കരിച്ചിരുന്ന നയതന്ത്രജ്ഞൻ അലി ലാരിജാനിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ദുൽഖദറിന്റെ നിയമനം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയാണു പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്. ആരാണ് മുഹമ്മദ് ബാഖിർ ദുൽഖദർ?ഇറാന്റെ സൈനികRead More
‘ഇറാൻ മിസൈലുകൾ തടുക്കാൻ ഡേവിഡ്സ് സ്ലിങ്ങിന് കഴിഞ്ഞില്ല; സാങ്കേതിക തകരാർ’-വിശദീകരണവുമായി ഐഡിഎഫ്
തെൽ അവീവ്: ലോകത്തെ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ വലിയ വിള്ളൽ വീഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ ഇസ്രയേലിലെ ഡിമോണ, അറാദ് നഗരങ്ങളിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത് ‘ഡേവിഡ്സ് സ്ലിങ്’ എന്ന പ്രതിരോധ സംവിധാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ മൂലമാണെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണയ്ക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. പ്രതിരോധം പാളിയതെങ്ങനെ?ഇറാന്റെ ‘ഖദർ’ [&Read More
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വസതി ജപ്തി ഭീഷണിയിൽ. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക സഹിതം 58 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. 10 വർഷം മുമ്പ് വീട് നവീകരണത്തിനായി എടുത്ത 70 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് [&Read More
“ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ”- മുഖ്യമന്ത്രി
ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം [&Read More
ബെംഗളൂരു: കർണാടകയിലെ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള സുപ്രധാന ബിൽ നിയമസഭ പാസാക്കി. ബിജെപിRead More
കൊച്ചി: കള്ളപ്പണമിടപാട്, വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഊന്നുകൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം ഇയാൾക്കെതിരെ 140 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വയനാട് പുൽപള്ളി സ്വദേശിയായ ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഷിജൻ പരാതിയുമായി [&Read More
‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില് പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില് വിഷമമില്ലെന്ന്
കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ കോറമംഗല തേർഡ് ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങളാണ് ഒളിപ്പിച്ചു വെച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി [&Read More