Tags :പശ്ചിമേഷ്യന്‍ യുദ്ധം 2026
തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More
വാഷിങ്ടൺ/റിയാദ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യയുടെ കടുത്ത നിലപാടെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശപാത ഉപയോഗിക്കുന്നതിനും താവളങ്ങളിൽ നിന്ന് പറക്കുന്നതിനും റിയാദ് വിലക്കേർപ്പെടുത്തിയതോടെയാണ് ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായി ഗൾഫ് സഖ്യകക്ഷികൾകഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം [&Read More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More
ന്യൂഡൽഹി: ഇറാന്റെ കരുത്തോ ചരിത്രമോ അറിയാതെ യുദ്ധത്തിന് പോയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രപരമായ പരാജയമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ, ചൈനീസ് യുദ്ധ തന്ത്രജ്ഞൻ സുൻ സൂവിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അമേരിക്കയെയും ഇസ്രയേലിനെയും കടന്നാക്രമിച്ചത്. ഈ യുദ്ധം ജയിക്കണമെങ്കിൽ ഒൻപത് കോടി മനുഷ്യരെയും കൊല്ലേണ്ടി വരുമെന്ന് കട്ജു ചൂണ്ടിക്കാട്ടി. ‘ശത്രുവിനെയും നിങ്ങളെയും നിങ്ങൾക്ക് അറിയാമെങ്കിൽ നൂറു യുദ്ധങ്ങളിൽ പോലും നിങ്ങൾ തോൽവി ഭയക്കേണ്ടതില്ല. എന്നാൽ [&Read More