15/06/2026
[fontresizer_tawhidurrahmandear_widget]

Tags :ബെഞ്ചമിൻ നെതന്യാഹു

World

നെതന്യാഹുവിനെ തല്ലി മകൻ യായര്‍, പിന്നാലെ മയാമിയിലേക്ക് ‘നാടുകടത്തി’; വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വന്തം മകൻ യായർ നെതന്യാഹു ശാരീരികമായി മർദിച്ചെന്നു വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ വിഭാഗം തലവൻ. ഈ സംഭവത്തെ തുടർന്നാണു മകനെ അമേരിക്കയിലെ മയാമിയിലേക്ക് മാറ്റിയതെന്നും വെളിപ്പെടുത്തൽ. നെതന്യാഹുവിന്റെ സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അമി ഡ്രോർ ആണ് ‘മാരിവ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഈ സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിട്ടത്. നെതന്യാഹുവും മകൻ യായറും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനിടെ യായർ പിതാവിനെ മർദിച്ചു. ഇത് തടയാൻ [&Read More

World

‘എപ്സ്റ്റീൻ ഇസ്രയേൽ ചാരൻ തന്നെ; പരിശീലനം നൽകിയത് മൊസാദ്’-എഫ്ബിഐ രേഖകൾ പുറത്ത്

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More

Main story

‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ്

തെൽ അവീവ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേലിന്റെ ചാരനായിരുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എപ്സ്റ്റീന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാകുമായുള്ള അസാധാരണമായ അടുപ്പം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനും ബരാക് ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കളും മൊസാദും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കൈകഴുകൽ. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക് രംഗത്തെ പ്രമുഖർക്കൊപ്പം മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിനും എപ്സ്റ്റീനുമായി അടുത്ത [&Read More

World

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More