03/06/2026
[fontresizer_tawhidurrahmandear_widget]

Tags :ബെഞ്ചമിൻ നെതന്യാഹു

World

കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട്

തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും [&Read More

Israel

‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു. താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ [&Read More

World

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More

World

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More

Main story

‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More

Iran

‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം. “നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ [&Read More

World

‘ഇസ്രയേൽ പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒറ്റ കുറ്റത്തിന് എന്റെ മക്കൾ ഒരുപാട് പരിഹാസങ്ങളും

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ മക്കളായതിന്റെ പേരിൽ തന്റെ മക്കൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുവെന്ന് സാറാ നെതന്യാഹു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സൈബർ ആക്രമണങ്ങളും ചർച്ച ചെയ്ത വേദിയിലാണ് തന്റെ കുടുംബം നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങൾ പങ്കുവെച്ച് സാറ വികാരാധീനയായത്. രാഷ്ട്രീയ പോരാട്ടങ്ങളിൽ കുട്ടികളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാറാ നെതന്യാഹു പറഞ്ഞു. ‘പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒരൊറ്റ [&Read More

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

World

‘ഇന്ത്യ ഇസ്രയേലിനൊപ്പം’; നെസെറ്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി, മോദി ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന്‌

ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേൽ നേരിട്ട ഹമാസ് ആക്രമണത്തെയും ഇന്ത്യയിലെ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമർശിച്ച പ്രധാനമന്ത്രി, ഇസ്രയേലിന്റെ വേദന ഇന്ത്യ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫയുടെ [&Read More

World

നെതന്യാഹുവിന്റെ ഓഫീസിൽ അജ്ഞാത ദ്രാവകം അടങ്ങിയ ‘ദുരൂഹ കവർ’; ബയോലാബിലേക്ക് അയച്ച് പരിശോധന

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം. കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്‌ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. പ്രാഥമിക പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. [&Read More