10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Bribe Case

Main story

റോഡ് പണിയുടെ ബില്ല് പാസ്സാക്കാൻ 10,000 രൂപ കൈക്കൂലി; കോൺട്രാക്ടറുടെ പരാതിയിൽ ഓവർസിയർ

കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണികളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്‌ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം ചൊവ്വാഴ്‌ച കയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി. കോൺട്രാക്‌ട് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച ജോലികളുടെ ബില്ലുകൾ [&Read More

Main story

ഹാജർ രേഖപ്പെടുത്തി നേരെ സ്വകാര്യ ആശുപത്രിയിലേക്ക്, മാസം 10 ലക്ഷം ശമ്പളം; മെഡിക്കൽ

കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More

Main story

തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോ​ഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More

Kerala

‘50000 തരണം, 10000 മാത്രമേ എനിക്ക് കിട്ടൂ, ബാക്കി ഉദ്യോഗസ്ഥർക്ക്’; കൈക്കൂലി വാങ്ങുന്നതിനിടെ

തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഡയറക്ടറേറ്റിലെ ലാബ് അറ്റൻഡറായ കാട്ടാക്കട സ്വദേശി ക്രിസ്റ്റ്യൻ ജോസിനെയാണ് വിജിലൻസ് സംഘം വലയിലാക്കിയത്. ആറ്റിങ്ങൽ സ്വദേശിയായ കരാറുകാരന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് ഉദ്യോഗസ്ഥൻ 50,000 രൂപ ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ ശേഷം, വേഗത്തിൽ നടപടി വേണമെങ്കിൽ [&Read More