കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു. കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് [&Read More