തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് ഇന്ന് നടത്തിയ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെടുത്തു. പാടശേഖരത്ത് നടത്തിയ തിരച്ചിലിൽ പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. ഇതിനുപുറമെ, 10 മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടസമയത്ത് പടക്കനിർമാണ ശാലയിൽ 37 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക വിവരം. അപകടത്തിൽപ്പെട്ട 33 പേരെ തിരിച്ചറിഞ്ഞതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളിൽ [&Read More
Tags :Fireworks Accident
തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന് പിന്നാലെ എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് വിമർശനവുമായി ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ.Read More
തൃശൂർ: പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികളായ ഷാജിയും ഭവാനിയും. ഉച്ചഭക്ഷണം കഴിക്കാൻ പോയതും സ്ഫോടന ശബ്ദം കേട്ടയുടൻ പ്രാണരക്ഷാർത്ഥം ഓടിയതുമാണ് ഇവർക്ക് തുണയായത്. ഇരുനിലംകോട് സ്വദേശി ഷാജി (40) ഉച്ചയ്ക്ക് രണ്ടര വരെ വെടിക്കെട്ടുപുരയിൽ സജീവമായിരുന്നു. 11 വർഷമായി പടക്ക നിർമാണരംഗത്ത് പണിയെടുക്കുന്ന ഷാജി, മരുന്ന് നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ നിമിഷങ്ങളാണ് ഷാജിയുടെ ജീവൻ രക്ഷിച്ചത്. തിരികെ ജോലിസ്ഥലത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. ഒപ്പമുണ്ടായിരുന്ന [&Read More
‘ഇത്തവണ വെടിക്കെട്ടില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും’; തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഒഴിവാക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കുമെന്നും സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. നിലവിൽ 14 പേർ മരിച്ച അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് ദേവസ്വം [&Read More