ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് കുറ്റിയാർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ്. കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വർഷം വരെ തടവോ [&Read More
Tags :Forest Department
‘ഹിഡൻ സ്‌പോട്ടുകൾ കണ്ടെത്തി റീൽസ് ഇടേണ്ട’; ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ വീഡിയോ പ്രചരിപ്പിച്ച വ്‌ളോഗർക്കെതിരെ
വനത്തിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു.Read More
തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളാണ് ഉള്ളതെന്നും എല്ലാം തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും വെളിപ്പെടുത്തി നടൻ മോഹൻലാൽ.Read More
കാസർകോട്: അഡൂരിലെ വീട്ടിലെ മേശവലിപ്പിൽ സ്വർണ മോതിരം ഉടക്കിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം. മേശയിലുണ്ടായിരുന്ന സ്വർണ മോതിരം പാമ്പിന്റെ ശരീരത്തിൽ കുടുങ്ങുകയായിരുന്നു. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും പാമ്പിനെ കണ്ടയുടൻ മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞെത്തിയ വനം വകുപ്പിന്റെ റെസ്ക്യൂവർമാർ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ശരീരത്തിൽ മുറുകിക്കിടന്ന മോതിരം മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി.Read More
പൊന്ന് തിരഞ്ഞ് മലയാളികളും ഗൂഡല്ലൂരിലേക്ക് ഒഴുകുന്നു; 100ലേറെ തുരങ്കങ്ങൾ നിർമിച്ച് വൻ അനധികൃത
ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം. ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ [&Read More