നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. തന്റെയും പങ്കാളി അഖിലയുടെയും സ്വൈര്യജീവിതത്തിന് കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് രണ്ടാനച്ഛൻ അഷ്കർ (31) പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസത്തോളമായി കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്നും ഇയാൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കാൻ മൂന്ന് മാസം മുൻപേ ഇരുവരും തീരുമാനിച്ചിരുന്നതായാണ് വിവരം. അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും [&Read More