തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ജാതീയ അധിക്ഷേപം. മകൻ ആരോമലിൻ്റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിലാണ് ഈ ക്രൂരമായ സൈബർ ആക്രമണം. എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തിൽ വംശീയവും ജാതീയവുമായ കമന്റുകളാണ് ഏറെയും വരുന്നത്. വിവാഹച്ചടങ്ങിനിടെ ഒരു ഓൺലൈൻ ചാനൽ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം നടക്കുന്നത്. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് [&Read More