01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Missile Attack

Main story

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി; ഹോർമുസ് കടലിടുക്ക് അടച്ചു

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഗൾഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളിൽ ഇസ്‌ലമിക് റെവല്യൂഷണറി ഗാർഡ് രണ്ടു ഘട്ടങ്ങളിലായി മിസൈൽRead More

Iran

ഇറാൻ മിസൈൽ പതിച്ച് ഇസ്രയേലിന്റെ ‘രാമത് ഡേവിഡ്’ വ്യോമതാവളത്തിൽ കനത്ത നാശം; സാറ്റലൈറ്റ്

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും പ്രധാന താവളങ്ങളിലൊന്നായ ‘രാമത് ഡേവിഡ്’ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായി സ്ഥിരീകരണം. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്പൂർണമായി ഭേദിച്ചാണ് ഇറാന്റെ മിസൈലുകൾ വ്യോമതാവളത്തിലെ പ്രധാന ഹാങ്കറും ഇന്ധനRead More

Iran

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ

തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ [&Read More

Iran

‘അവർ ഞങ്ങളെ മനുഷ്യരായല്ല, മൃഗങ്ങളായാണ് കാണുന്നത്’; ഇറാന്‍ മിസൈൽ വീണു തകർന്ന ഇസ്രയേൽ

തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ, ഒരു സുരക്ഷാ കവചവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ് ഇസ്രയേലിലെ ബദൂയിൻ ഗ്രാമങ്ങൾ. കഴിഞ്ഞ ദിവസം തെക്കൻ ഇസ്രയേലിലെ ഒരു ബദൂയിൻ ഗ്രാമത്തിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വീട് തകർന്നു. എന്നാൽ, തങ്ങളെ മനുഷ്യരായിപ്പോലും ഭരണകൂടം പരിഗണിക്കുന്നില്ലെന്ന അതിശക്തമായ രോഷമാണ് ഈ മേഖലയിലെ ജനങ്ങൾ പങ്കുവെക്കുന്നതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. അവഗണനയുടെ ആഴംമിസൈൽ പതിച്ച് വീട് തകർന്നതിന് പിന്നാലെ അധികൃതരിൽനിന്ന് സഹായം [&Read More

Iran

‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം

തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ [&Read More

World

ഇറാൻ മിസൈലിട്ട ബഹ്‌റൈനിലെ യുഎസ് താവളത്തിൽ 300 ബ്രിട്ടീഷ് സൈനികർ; സുരക്ഷിതരെന്ന് പ്രതിരോധ

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More

Iran

യൂറോപ്പിലേക്കും യുദ്ധം പടരുന്നു; ബ്രിട്ടീഷ് താവളം സ്ഥിതി ചെയ്യുന്ന സൈപ്രസിനു നേരെ ഇറാന്റെ

നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More

Main story

യുഎസ് എംബസിക്ക് തീയിട്ടു; ഖാംനഇ വധത്തിൽ പാകിസ്താനിലും ഇറാഖിലും വൻ പ്രതിഷേധം

ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്. ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ [&Read More

Iran

ഇറാൻ മിസൈൽ പതിച്ച് തീഗോളമായി കെട്ടിടങ്ങൾ; തിരിച്ചടിയിൽ വിറച്ച് തെൽ അവീവ്‌

തെല്‍ അവീവ്: ഇസ്രയേലിലെ തെൽ അവീവിന്റെ ഹൃദയഭാഗത്ത് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ജനസാന്ദ്രതയേറിയ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 40 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഒരു ബഹുനില കെട്ടിടം പൂർണമായും തകരുകയും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ പൂർണമായും തകർന്നുപോയിട്ടുണ്ട്. പോലീസ്, സൈന്യം, രക്ഷാപ്രവർത്തകർ [&Read More

World

‘അമീറുൽ മുഅ്മിനീൻ ഇമാം അലിയെപ്പോലെ, മറ്റൊരു റമദാനിൽ ഖാംനഇയുടെയും രക്തസാക്ഷ്യം’; പ്രതികാരം ചെയ്യാതെ

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി വാർത്താ കുറിപ്പ് പുറത്തിറക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ ഭീകരാക്രമണമാണു നടന്നതെന്ന് സൈന്യം പറഞ്ഞു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഖാംനഇയുടെ മരണവാർത്ത തസ്‌നിം, ഫാർസ് ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ [&Read More