വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. “ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ [&Read More
Tags :Iran US conflict 2026
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More
ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. നാളെയോടെ ഇറാൻRead More
ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More
തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ [&Read More
തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More
‘ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും ശക്തം, തകർക്കാനായിട്ടില്ല’ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾ
ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ മിസൈൽ പ്രഹരശേഷിക്ക് കാര്യമായ പോറലേൽപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചിട്ടില്ലെന്ന് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുRead More
രാജ്യത്തെ ഏറ്റവും വലിയ പാലം തകര്‍ത്തതിന് കണക്ക് തീര്‍ക്കാന്‍ ഐആര്‍ജിസി; ഇറാന്‍ ലക്ഷ്യമിടുന്നത്
തെഹ്‌റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി വ്യാപാരത്തിനായി തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ എണ്ണക്കിണറുകൾ, വൈദ്യുത നിലയങ്ങൾ, ഖാർഗ് ദ്വീപ്, ശുദ്ധജല വിതരണ പ്ലാന്റുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ മടിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തെ “ഭീകര ഭരണത്തിനിടെ” കൊല്ലപ്പെട്ട യുഎസ് ഉദ്യോഗസ്ഥരോടുള്ള പ്രതികാരമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി നേരിട്ട് [&Read More