09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US conflict 2026

World

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി

ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More

World

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; 2 ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്

വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തു. ഇറാനിയൻ സേനയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ സുരക്ഷയെയും ഈ സംഭവം സങ്കീർണമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു. [&Read More

World

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More

Main story

‘യുഎസ്-ഇറാൻ യുദ്ധം പാകിസ്‌താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്

ഇസ്‌ലമാബാദ്‌: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More

World

‘ഇനി മര്യാദക്കാരനായിരിക്കില്ല, എത്രയും വേഗം കരാറിൽ ഒപ്പിടുന്നതാണ് നല്ലത്’; ഇറാനോട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, എത്രയും വേഗം ആണവ കരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശം വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മിസൈൽ [&Read More

Main story

‘ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ല’; അല്ലാതെതന്നെ അവരെ തകർത്തു കഴിഞ്ഞെന്ന് ട്രംപ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. “ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ [&Read More

World

‘ഇറാന് ഞാൻ സമയം നൽകുന്നു, സമാധാനം വേണമെങ്കിൽ അവർ ചർച്ചയ്ക്ക് വരട്ടെ’- വെടിനിർത്തൽ

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More

World

ട്രംപ് പാകിസ്താനിലേക്ക്? ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. നാളെയോടെ ഇറാൻRead More

Iran

ഇസ്‌ലാമാബാദ് ചർച്ചകൾ ഫലം കണ്ടില്ല; അമേരിക്കയും ഇറാനും തമ്മിൽ ധാരണയായില്ല, പാകിസ്ഥാനിൽ നിന്ന്

ഇസ്‌ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More

Iran

പശ്ചിമേഷ്യയിൽ ആശ്വാസം; രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയും ഇറാനും

തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ [&Read More