Tags :Iran US conflict 2026
തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്. നെതന്യാഹു [&Read More
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇറാന്റെ പുതിയ നീക്കംRead More
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ വീണ്ടും ലോകരാജ്യങ്ങളുടെ സഹായം തേടേി ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സൈനികമായി സഹായിച്ചില്ലെങ്കിൽ നാറ്റോസഖ്യത്തിന് വളരെ മോശം ഭാവിയായിരിക്കും വരാൻ പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയും ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഖ്യരാജ്യങ്ങൾക്കും ചൈന ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും യുഎസ് പ്രസിഡന്റ് താക്കീത് നൽകിയത്. നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, യുക്രെയ്ൻ [&Read More
തെഹ്റാൻ: യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ മൊസാദ് ചാരന്മാർക്കെതിരെ വൻ വേട്ടയുമായി ഇറാൻ. രാജ്യത്തെ സുപ്രധാന സൈനികRead More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷഭരിതമായ തലത്തിലേക്ക് മാറുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതിന് പ്രതികാരമായി നെതന്യാഹുവിനെ ലോകത്തിന്റെ ഏത് കോണിലായാലും വേട്ടയാടി ഇല്ലാതാക്കുമെന്നാണ് ഐആർജിസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ ക്രിമിനൽ ജീവനോടെ ബാക്കിയുണ്ടെങ്കിൽ സർവശക്തിയും ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കും’Read More
ബേൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമപാത വിട്ടുനൽകണമെന്ന അമേരിക്കയുടെ രണ്ട് അപേക്ഷകൾ സ്വിറ്റ്‌സർലൻഡ് തള്ളി. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ പുലർത്തുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് യുഎസ് വ്യോമസേനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. അതേസമയം, മാനുഷികമായ ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്ന് നേരത്തെ സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസും [&Read More
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ആഗോള സഹകരണം തേടി അമേരിക്ക. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരാൻ ചൈനയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെയാണ്. ഈ ചാനൽ അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ, [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പുകയുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ കരുത്തുപ്രകടനം. ‘മിസൈൽ സിറ്റി’ എന്ന് ഇറാൻ സൈന്യം വിശേഷിപ്പിക്കുന്ന അത്യാധുനിക ഭൂഗർഭ സൈനിക സമുച്ചയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങളിൽ അത്യാധുനിക നാവിക ഡ്രോണുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, കടൽ മൈനുകൾ എന്നിവയുടെ വൻ ശേഖരമാണുള്ളത്. ചാവേർ ഡ്രോണുകളുടെ കരുത്ത് ഇറാന്റെ ഏറ്റവും പുതിയ ‘കാമികാസെ’ അഥവാ ചാവേർ ഡ്രോണുകളാണ് മിസൈൽ നഗരത്തിലെ പ്രധാന ആകർഷണം. വെള്ളത്തിനടിയിലൂടെയോ തൊട്ടു മുകളിലൂടെയോ അതിവേഗത്തിൽ സഞ്ചരിക്കാൻ [&Read More
തെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിലും കുലുങ്ങാതെ ഇറാൻ. റമദാനിലെ അവസാന വെള്ളിയാഴ്ച ലോകമെമ്പാടും ആചരിക്കുന്ന അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിലെ തെരുവുകളിൽ ജനലക്ഷങ്ങൾ അണിനിരന്നു. ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നു എന്ന പാശ്ചാത്യ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു തെഹ്‌റാനിലെ മുതിർന്ന നേതാക്കളുടെ സജീവ പങ്കാളിത്തം. ഇറാന്റെ മുതിർന്ന ഭരണാധികാരികൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവർ [&Read More