04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran war

World

നിലയ്ക്കാതെ മിസൈൽ വർഷം; തെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളം അടച്ചു, സർവീസുകൾ

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 16 വരെ വിമാനത്താവളം അടച്ചിടുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയൻ. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ മിസൈൽ ആക്രമണങ്ങളാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയത്. തെൽ അവീവിനും [&Read More

World

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ

തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ [&Read More

Iran

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More

Iran

യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; റൂട്ട് മാറ്റി വിമാനവാഹിനിക്കപ്പൽ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More

World

വ്യോമപ്രതിരോധം പാളിയ ഇസ്രയേലിന് രക്ഷാകരം നീട്ടി ഫോക്‌സ്‌വാഗൺ; കാർ നിർമാണം നിർത്തി അയേൺ

ബെർലിൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകാൻ അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഭീമനായ ഫോക്സ്വാഗൺ. ജർമനിയിലെ ഓസ്നാബ്രൂക്കിലുള്ള തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് മിസൈൽ ഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ ഫോക്സ്‍വാഗണ്‍ തീരുമാനിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങളായ അയേൺ ഡോം, ആരോ എന്നിവയ്ക്ക് ആവശ്യമായ നിർണായക ഭാഗങ്ങളാണ് ഇവിടെ നിർമിക്കുക. പശ്ചിമേഷ്യയിൽ ഇറാന്റെ മിസൈലുകൾക്കു മുന്നിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പരാജയപ്പെടുകയും എയർ ഡിഫൻസിൽ ക്ഷാമം [&Read More

World

അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈൽ ആക്രമണം തകർത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അയച്ച നിരവധി ക്രൂസ് മിസൈലുകൾ തെഹ്റാനിലെയും മർകാസി പ്രവിശ്യയിലെയും ആകാശത്തുവെച്ച് തകർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നുമായി ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്. അമേരിക്കയുടെ അത്യാധുനികമായ എജിഎംRead More

Main story

ഇറാൻ പിടിച്ചടക്കാൻ അമേരിക്ക? അത്യാധുനിക എഫ്-35സി യുദ്ധവിമാനങ്ങളും 2000ത്തോളം സൈനികരും മിഡിലീസ്റ്റിലേക്ക്

പശ്ചിമേഷ്യയിലെ സംഘർഷം നാലാഴ്ച പിന്നിടുമ്പോൾ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക.Read More

Main story

എയർ ഡിഫൻസ് പാളിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം; മിസൈൽ നേരിട്ട് പതിച്ച്

തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഹൃദയഭൂമിയിലേക്ക് പടരുന്നു. വടക്കൻ തെൽ അവീവിലെ ഒരു ആഡംബര പാർപ്പിട സമുച്ചയത്തിന് നേരെ ഇറാന്റെ മിസൈൽ നേരിട്ട് പതിച്ചു. സ്‌ഫോടനത്തിൽ മൂന്ന് നിലകളുള്ള ഒരു പഴയ പാർപ്പിട സമുച്ചയത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഇസ്രയേൽ അടിയന്തര വിഭാഗമായ മാഗൻ ഡേവിഡ് അദോം അറിയിച്ചു. അതിനിടെ, ലോകത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് [&Read More

Iran

ഇസ്രയേൽ പാർലമെന്റിനു നേരെ ഇറാൻ മിസൈൽ ആക്രമണം; നെസെറ്റ് സമ്മേളനം നിർത്തിവെച്ചു

തെൽ അവീവ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഭരണകൂട സിരാകേന്ദ്രങ്ങളിലേക്ക് പടരുന്നു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് സഭാനടപടികൾ അടിയന്തരമായി നിർത്തിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജെറുസലേമിലും പരിസരപ്രദേശങ്ങളിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. ഇതോടെ പാർലമെന്റ് അംഗങ്ങളും ജീവനക്കാരും സഭയ്ക്കുള്ളിലെ സുരക്ഷിത ബങ്കറുകളിലേക്ക് മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുപ്രധാനമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് പാർലമെന്റ് മന്ദിരത്തിന് സമീപം വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടത്. ഇതോടെ സഭാനടപടികൾ പെട്ടെന്ന് തന്നെ നിർത്തിവെക്കാൻ സ്പീക്കർ [&Read More

World

‘അവർ ഞങ്ങളെ മനുഷ്യരായല്ല, മൃഗങ്ങളായാണ് കാണുന്നത്’; ഇറാന്‍ മിസൈൽ വീണു തകർന്ന ഇസ്രയേൽ

തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ, ഒരു സുരക്ഷാ കവചവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ് ഇസ്രയേലിലെ ബദൂയിൻ ഗ്രാമങ്ങൾ. കഴിഞ്ഞ ദിവസം തെക്കൻ ഇസ്രയേലിലെ ഒരു ബദൂയിൻ ഗ്രാമത്തിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വീട് തകർന്നു. എന്നാൽ, തങ്ങളെ മനുഷ്യരായിപ്പോലും ഭരണകൂടം പരിഗണിക്കുന്നില്ലെന്ന അതിശക്തമായ രോഷമാണ് ഈ മേഖലയിലെ ജനങ്ങൾ പങ്കുവെക്കുന്നതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. അവഗണനയുടെ ആഴംമിസൈൽ പതിച്ച് വീട് തകർന്നതിന് പിന്നാലെ അധികൃതരിൽനിന്ന് സഹായം [&Read More