വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം 11 ദിവസം പിന്നിടുമ്പോൾ, തങ്ങളുടെ സൈന്യത്തിന് നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ച് ആദ്യമായി വിശദമായ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. 500Read More
Tags :Iran war
‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം
തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ [&Read More
‘എത്രയും വേഗം തടിയൂരുന്നതാണ് നല്ലത്’; ഇറാൻ യുദ്ധത്തിൽനിന്ന് ‘എക്‌സിറ്റ് പ്ലാൻ’ കണ്ടെത്താൻ ട്രംപിനോട്
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുദ്ധത്തിൽനിന്ന് പിന്മാറാൻ എത്രയും വേഗം ഒരു ‘എക്‌സിറ്റ് പ്ലാൻ’ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിനെ സമീപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളായ [&Read More
സോൾ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റാൻ അമേരിക്കൻ നീക്കം. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെന്റഗണിന്റെ അടിയന്തര നടപടി. എന്നാൽ, നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകായണ് ദക്ഷിണ കൊറിയ. യുഎസ് തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് പരസ്യമായി വ്യക്തമാക്കിയതായി ‘സിഎൻബിസി’ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുള്ള ആയുധങ്ങൾ [&Read More
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.Read More
തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം 11Read More
‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന്
തെല്‍ അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ലബനാൻ [&Read More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ ഭരണനേതൃത്വം യുദ്ധകാലത്ത് അഭയം പ്രാപിക്കുന്ന തെൽ അവീവിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ബങ്കറിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാു പുതിയ റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർ.ടിയാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു കഴിയാറുള്ള ബങ്കറും തകർന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാകുന്നുണ്ട്. തെൽ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽറ്ററിൽ [&Read More
തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ [&Read More