കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ. കേസിൽ എസ്ഐടി അന്വേഷണം മെല്ലെപ്പോക്കിലാണെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത്. ഇതിന് പിന്നിൽ കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണുള്ളത്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് [&Read More
Tags :Jithin Bhaskar
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സിപിഎം
വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്കർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്‌ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്‌ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്‌ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്. ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സിപിഎം നേതാക്കളും പ്രവർത്തകരും എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച്‌ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് ജിതിന് പ്രത്യേക [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്‌ട്രേറ്റ് കോടതി തള്ളി. വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായതിനെ തുടർന്ന്, കൂടുതൽ വിവരശേഖരണത്തിനായി ഫോൺ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ യഥാർഥ നിർമാതാക്കളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. [&Read More
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന്
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018Read More