15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Health

Main story

‘പുതിയ കേസുകളില്ല, ഫലങ്ങൾ നെഗറ്റീവ്’: നിപയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തത വരുത്തി. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്‌ത ആദ്യ സമയത്ത് തന്നെ താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അവിടെനിന്നും പോന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ കാര്യങ്ങളും ഒരേപോലെ നോക്കേണ്ടതുണ്ട്. നിപ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ [&Read More

Kerala

‘നിപയും കോവിഡും വരുന്നത് ഏത് സർക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല, രാഷ്ട്രീയ ഭേദമില്ലാതെ നേരിടണം’:

കണ്ണൂർ: നിപയും കോവിഡും ഒന്നും വരുന്നത് ഏത് ഗവൺമെന്റാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭരണം നോക്കിയല്ല പകർച്ചവ്യാധികൾ വരുന്നത്. പക്ഷേ അതിനെ നേരിടേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും ടീച്ചർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേരിടാനാണ് ശ്രമിക്കേണ്ടത്. നിപയെ എതിരിടാനുള്ള സർക്കാർ ശ്രമങ്ങളെ അന്ന് ലോകം തന്നെ ആദരിച്ചപ്പോൾ അന്ന് പലരും പരിഹസിക്കുകയായിരുന്നു. നിലവിൽ കേരളത്തിലെ ആരോഗ്യ സംവിധാനം സുസജ്ജമാണ്. നിപയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും [&Read More

Main story

ശസ്ത്രക്രിയ വേണമെങ്കിൽ ‘മരിച്ചാലും പരാതിയില്ലെന്ന് എഴുതിത്തരണം’; കോന്നി മെഡിക്കൽ കോളേജിൽ വിവാദ നോട്ടീസ്

കോന്നി: ശസ്ത്രക്രിയ വേണമെങ്കിൽ ‘ആശുപത്രിയിലെ സൗകര്യക്കുറവുകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും പരാതിയില്ലെന്ന്’ രോഗി സമ്മതപത്രം നൽകണമെന്ന വിചിത്രമായ നോട്ടീസ് കോന്നി മെഡിക്കൽ കോളേജിൽ വിവാദമാകുന്നു. ജനറൽ സർജറി വിഭാഗം ഒപിക്ക് സമീപമാണ് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ വകുപ്പ് മേധാവിയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ അപര്യാപ്തതകൾ പൂർണ്ണമായും ബോധ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രോഗി ഒപ്പിട്ടു നൽകണമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ശസ്ത്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻപത്തെ [&Read More

Kerala

നഴ്‌സുമാരുടെ സമരം ശക്തമാകുന്നു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കോഴിക്കോട്: ശമ്പള വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് നടത്തുന്ന സമരം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരം ശക്തമായതോടെ ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ഐ.സി.യു, കാഷ്വാലിറ്റി തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വാർഡുകളിൽ നിന്നും രോഗികളെ ഡിസ്‌ചാർജ് [&Read More

Health

ഈ 7 ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കല്ലേ; ഗുണത്തിന് പകരം ദോഷം ഫലം

ഭക്ഷണസാധനങ്ങൾ കേടുകൂടാതെയിരിക്കാൻ നാം ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ എല്ലാ ഭക്ഷണങ്ങൾക്കും തണുപ്പ് അനുയോജ്യമല്ല എന്നതാണ് വാസ്തവം. ചില നിത്യോപയോഗ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചി നശിപ്പിക്കുക മാത്രമല്ല, ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യും. ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത പ്രധാന ഭക്ഷണങ്ങൾ ഭക്ഷണത്തിന്റെ ഗുണനിലവാരവും പോഷകമൂല്യവും നിലനിർത്താൻ ശരിയായ രീതിയിലുള്ള സംഭരണം അനിവാര്യമാണ്.Read More

Main story

‘അബദ്ധം പറ്റി, ജീവൻ അപകടത്തിലാണ്’; തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്ന

തൃശൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധം മൂലം വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ടു. പുന്നംപറമ്പ് സ്വദേശിനി സുജ പെരുമാളിനാണ് (46) തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി മൂത്രാശയം മുറിഞ്ഞതോടെ സുജയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. ഫെബ്രുവരി 10Read More

Kerala

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More