21/07/2026
[fontresizer_tawhidurrahmandear_widget]

Tags :kerala politics

Kerala

‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’-

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. [&Read More

Main story

‘കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠം; ഫുട്ബോളിൽ ബ്രസീലിന്റെയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും തോൽവി കാണിക്കുന്നത്

തലശ്ശേരി: ഫുട്ബോളിൽ ബ്രസീലിന്റെ തോൽവിയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയവും കാണിക്കുന്നത് സ്വന്തം കാണികളെ മറന്നതുകൊണ്ടാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. അമിതമായ സമ്പത്തും പ്രശസ്തിയും ആർഭാടജീവിതവും വന്നപ്പോൾ ബ്രസീൽ കളിക്കാർ കാണികളെ മറന്നു. രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെയുള്ളവർ കാണികളെ മറക്കരുതെന്നാണ് തനിക്ക് ഓർമ്മിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദാസിന്റെ ലോകം’ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.വി ദാസിനെപ്പോലെ പത്തുപേരുണ്ടായിരുന്നെങ്കിൽ കേരളം മാറിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി [&Read More

Main story

‘വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ചെയ്തത് വർഗവഞ്ചന’; ജി. സുധാകരനുൾപ്പെടെ പാർട്ടിയെ ചതിച്ചുപോയെന്ന്

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും എന്നാൽ വി. കുഞ്ഞിക്കൃഷ്‌ണനും ടി.കെ ഗോവിന്ദനും ചെയ്‌തത് വർഗവഞ്ചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജി. സുധാകരൻ അടക്കമുള്ളവർ പാർട്ടിയെ ചതിച്ച് പോയവരാണെന്നും ഇവരുടെ നിലപാടുകൾക്കെതിരെയുള്ള കടുത്ത വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റ് തിരുത്തിയാൽ ഇവർക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് വ്യക്തമാക്കിയ ജയരാജൻ, പിഎം ശ്രീ [&Read More

Kerala

‘പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ പ്രശ്നവുമില്ല’- എ.കെ ബാലൻ

തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് രാഹുൽ പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ജാതിബോധവും സവർണ ചിന്താഗതിയും കൊണ്ടാണെന്ന് എ.കെ ബാലൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ രാഹുലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ ബാലന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു കെ.എം [&Read More

Kerala

വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ ചെന്നിത്തലയും എം. ലിജുവും പിന്മാറി; ചടങ്ങ്

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി. വിശാല കെപിസിസി യോഗം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന അസൗകര്യം ഇരുവരും അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ട് ആലപ്പുഴയിൽ നടത്താനിരുന്ന പരിപാടി സംഘാടകർ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. കേരള കൗമുദിയുടെ 115Read More

Kerala

‘എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു’; പിണറായിയെ മാത്രം

ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്. തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. [&Read More

Entertainment

‘നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് മുഖ്യൻ ചോദിച്ചപ്പോൾ അത്ഭുതപ്പെട്ടു’: ഫേസ്ബുക്ക്

കൊച്ചി: നടൻ വിനോദ് കോവൂരും മുഖ്യമന്ത്രി വി.ഡി സതീശനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ചുണ്ടായ ഹൃദ്യമായ അനുഭവം വിനോദ് കോവൂർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ താൻ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. തന്നെ കണ്ടയുടൻ ആവേശത്തോടെ ചേർത്തുപിടിച്ച മുഖ്യമന്ത്രി, മൂന്ന് വർഷം മുമ്പുള്ള ഒരു പഴയ കൂടിക്കാഴ്‌ച ഓർത്തെടുത്ത് സംസാരിച്ചതായി വിനോദ് കോവൂർ പറയുന്നു. [&Read More

Main story

‘മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല’; കെ.കെ രാഗേഷിനെ

കോഴിക്കോട്: യുഡിഎഫ് വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വർഗീയതയാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനയെ തള്ളി നാഷണൽ ലീഗ്. രാഗേഷിന്റെ വിലയിരുത്തൽ അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു. മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ കാരായി രാജൻ തലശ്ശേരിയിൽ വൻ വിജയം നേടിയത് വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ [&Read More

Kerala

‘യുഡിഎഫ് അധികാരത്തിലേറും മുൻപ് ലീഗ് കേരളം ഭരിച്ചു തുടങ്ങി, മലബാർ കലാപവും മാറാടും

കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More