തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More
Tags :kerala politics
കണ്ണൂർ: എസ്‌ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More
“ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ”- മുഖ്യമന്ത്രി
ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന് രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും [&Read More
‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം [&Read More
‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി.
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് [&Read More
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന പ്രധാന മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കോടിപതികളാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് പട്ടികയിൽ മുന്നിൽ. 3.66 കോടി രൂപയുടെ ആസ്തിയുള്ള പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 97 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിൽ 50 പവൻ സ്വർണ്ണവുമാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പാദ്യങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രധാനമായും ബിസിനസ് വരുമാനമാണ് [&Read More
മലപ്പുറം: ഇടത് പാളയത്തിൽ നിന്ന് വീണ്ടും ഒരു പ്രമുഖൻ കൂടി യുഡിഎഫിലേക്ക്. കൊടുവള്ളി മുൻ എംഎൽഎയും മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ലീഗ് അംഗത്വം സ്വീകരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്. “എൽഡിഎഫ് എന്നെ വഞ്ചിച്ചു, എന്നെ ചേർത്തുപിടിക്കാൻ അവർക്ക് സാധിച്ചില്ല” എന്ന് പാർട്ടി വിട്ടശേഷം റസാഖ് പ്രതികരിച്ചു. [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്‌തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം [&Read More
’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021Read More