പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്നത് ക്യാപ്റ്റൻ സുമിത് കപൂറിനെ ആയിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മറ്റൊരു പൈലറ്റിന് പകരക്കാരനായി അവസാന നിമിഷമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകാനായിരുന്നു അജിത് പവാർ ലിയർജെറ്റ് 45 വിമാനം തിരഞ്ഞെടുത്തത്. വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ സുമിത് കപൂറിനോട് ജോലിയിൽ പ്രവേശിക്കാൻ വിഎസ്ആർ വെഞ്ചേഴ്‌സ് [&Read More