Tags :Operation Epic Fury
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More
ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ [&Read More
തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ [&Read More
തെൽ അവീവ്: ഇറാൻ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ ഇസ്രയേലിൽ ഞെട്ടിക്കുന്ന നാശനഷ്ടങ്ങൾ സംഭവിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇതുവരെയും പുറത്തുവരാത്ത കണക്കുകളാണിപ്പോൾ ഇസ്രയേൽ ടാക്‌സ് അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ തകർന്ന വസ്തുവകകൾക്കായി ഇതുവരെ 9,115 നഷ്ടപരിഹാര ക്ലെയിമുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. ജെറുസലേം പോസ്റ്റ് ആണ് ടാക്‌സ് അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ കെട്ടിടങ്ങൾ: 6,586 ക്ലെയിമുകൾ.വാഹനങ്ങൾ: 1,485 ക്ലെയിമുകൾ.വീട്ടുപകരണങ്ങളും യന്ത്രസാമഗ്രികളും: 1,044 ക്ലെയിമുകൾ. [&Read More
പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം 11 ദിവസം പിന്നിടുമ്പോൾ, തങ്ങളുടെ സൈന്യത്തിന് നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ച് ആദ്യമായി വിശദമായ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. 500Read More
തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ [&Read More
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുദ്ധത്തിൽനിന്ന് പിന്മാറാൻ എത്രയും വേഗം ഒരു ‘എക്‌സിറ്റ് പ്ലാൻ’ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിനെ സമീപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളായ [&Read More