ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More
Tags :South Africa
ദക്ഷിണാഫ്രിക്കയിലെ കോമാറ്റി പുഴയിൽ മീൻപിടിക്കാൻ പോയ ഹോട്ടൽ ഉടമയെ കാണാതായ സംഭവത്തിൽ നാടിനെ നടുക്കുന്ന അന്ത്യം. 59Read More
പ്രിട്ടോറിയ: ഇറാനുമായുള്ള ദീർഘകാല നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക. നയതന്ത്രതലത്തിലുള്ള സമ്മർദതന്ത്രമാണ് ആഫ്രിക്കൻ രാജ്യം തള്ളിക്കളഞ്ഞത്. ഇറാനുമായുള്ള ബന്ധം അമേരിക്കയുമായുള്ള സൗഹൃദത്തിന് തടസ്സമാണെന്ന പുതിയ യുഎസ് അംബാസഡർ ലിയോ ബോസലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സെയ്ൻ ഡാംഗർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു കാരണവുമില്ലെന്ന് ഡാംഗർ വ്യക്തമാക്കി. എന്നാൽ, [&Read More
ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും [&Read More
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; യുദ്ധഭീതിക്കിടെ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം സംയുക്ത പടയൊരുക്കം
ജൊഹാനസ്ബര്‍ഗ്: അമേരിക്കയുടെ ഭീഷണികള്‍ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുമായി വമ്പന്‍ പടയൊരുക്കവുമായി ഇറാന്‍. ചൈനയുമായും റഷ്യയുമായും ദക്ഷിണാഫ്രിക്കയുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ‘വില്‍ ഫോര്‍ പീസ് 2026’ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസം ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ തീരത്താണ് തുടങ്ങിയത്. ബ്രിക്‌സ് പ്ലസ് കൂട്ടായ്മയുടെ ഭാഗമായാണ് ഈ അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. സമുദ്രസുരക്ഷ ഉറപ്പാക്കുക, കടല്‍ക്കൊള്ള തടയുക, സമുദ്രവ്യാപാര പാതകളുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളായി ദക്ഷിണാഫ്രിക്കന്‍ സൈന്യം വ്യക്തമാക്കുന്നത്. ചൈനയാണ് അഭ്യാസപ്രകടനത്തിന് നേതൃത്വം നല്‍കുന്നത്. സൈമണ്‍സ് [&Read More