10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Trinamool Congress

Main story

‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More

Main story

ബംഗാളിൽ പ്രവചനം പാളുമെന്ന് ഉറപ്പിച്ചോ? എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്സിസ് മൈ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More

Main story

ബംഗാളിൽ മമത യുഗാന്ത്യം? ബിജെപി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More

Kerala

തൃണമൂൽ വിട്ട് പി.വി. അൻവർ; പുതിയ പാർട്ടി രൂപീകരിക്കും

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്. ഉടന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പാര്‍ട്ടി. [&Read More

India

ബംഗാളിൽ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; കരിങ്കൊടിയും ‘ഗോ ബാക്ക്’

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം. ഇന്നു രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കമ്മീഷണറെ കരിങ്കൊടി കാണിച്ചും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധക്കാർ നേരിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കമ്മീഷണറുടെ [&Read More

India

‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More

India

മമതയുടെ പോരാട്ടത്തിന് ആദ്യ വിജയം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനാ(എസ്‌ഐആർ) നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജിയിൽ ഇടപെടലുമായി സുപ്രീം കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്കും നോട്ടീസ് അയച്ചു. മമത നേരിട്ടെത്തി വാദിച്ച കേസിലാണ് കോടതിയുടെ ഇടപെടൽ. കേസ് ഫെബ്രുവരി 9Read More

Main story

കറുത്ത ഗൗണിൽ സുപ്രീം കോടതി മുറിയിൽ വാദമുഖങ്ങളുമായി ‘ദീദി’; തെര. കമ്മീഷനോട് നേർക്കുനേർ

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം രചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിലിരിക്കെ സുപ്രീം കോടതിയിൽ അഭിഭാഷക വേഷത്തിൽ കേസ് വാദിക്കാൻ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം മമത ബാനർജി സ്വന്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്‌ഐആർ) ഭാഗമായുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് മമത നേരിട്ട് ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും നടത്തുന്ന നിയമപോരാട്ടത്തിന് രാഷ്ട്രീയമായും [&Read More

India

‘ആദ്യം മോദിയുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയൂ’; മുഖ്യ തെര. കമ്മീഷണറോട്

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് [&Read More

Main story

എസ്‌ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ

ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ [&Read More