ഫ്രാൻസിൽ മുസ്ലീങ്ങൾക്കു മുന്നിലുള്ള വിദ്വേഷത്തിലും വിവേചനത്തിലും വർധനവ്; പുതിയ സർവേ പറയുന്നത്
ഫ്രാൻസിൽ മുസ്‌ലിംകൾക്കെതിരെ വ്യാപകമായ വിദ്വേഷവും വിവേചനവും നിലനിൽക്കുന്നതായി പുതിയ സർവേ വെളിപ്പെടുത്തുന്നു.
ഇഫോപ് (Ifop) എന്ന സർവേ കമ്പനി നടത്തിയ പഠനത്തിൽ, 82 ശതമാനം മുസ്‌ലിംകളും രാജ്യത്ത് തങ്ങളോടുള്ള വിദ്വേഷം വ്യാപകമാണെന്ന് വിശ്വസിക്കുന്നതായും, 81 ശതമാനം പേർ കഴിഞ്ഞ ദശകത്തിനിടെ ഇത് വർദ്ധിച്ചതായും അഭിപ്രായപ്പെട്ടു.
ഫ്രാൻസിൽ താമസിക്കുന്ന ആയിരം മുസ്‌ലിംകളുടെ പ്രാതിനിധ്യ സാമ്പിളിനെ അടിസ്ഥാനമാക്കി നടത്തിയ ഈ സർവേ, ഫ്രാൻസിലെ മുസ്ലീങ്ങൾക്കെതിരായ വിവേചനം നിരീക്ഷിക്കാൻ പുതുതായി രൂപീകരിച്ച ഒബ്സർവേറ്ററി ഓഫ് ഡിസ്ക്രിമിനേഷൻ എഗെയ്‌ൻസ്റ്റ് മുസ്ലിംസ് ഇൻ ഫ്രാൻസിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.
സർവേയിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 66 ശതമാനം മുസ്‌ലിംകൾ വംശീയമായ വിവേചനം നേരിട്ടതായി റിപ്പോർട്ട് ചെയ്തു.