28/03/2026
[fontresizer_tawhidurrahmandear_widget]

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ രണ്ടും ഭരണകക്ഷി പ്രവർത്തകരെന്ന് ആർടിഐ റിപ്പോർട്ട്

 ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ രണ്ടും ഭരണകക്ഷി പ്രവർത്തകരെന്ന് ആർടിഐ റിപ്പോർട്ട്

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ രണ്ടും ഭരണകക്ഷി പ്രവർത്തകരെന്ന് ആർടിഐ റിപ്പോർട്ട് | RTI Exposes BJP Dominance in Gujarat Voter List Revision: 49,000 Agents vs Congress’s 18,000

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. പ്രതിപക്ഷ പാർട്ടികൾ ബഹുദൂരം പിന്നിലാണ്:
കോൺഗ്രസ്: 18,057 ഏജന്റുമാർ.
എഎപി: 5,893 പേർ.
ബിഎസ്പി: വെറും 49 പേർ.
സിപിഎം: 25 പേർ.
നാഷണൽ പീപ്പിൾസ് പാർട്ടി: ഒരാൾ പോലുമില്ല.

ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് ബൂത്ത് തലത്തിൽ നിലനിൽക്കുന്ന വലിയ രാഷ്ട്രീയ അസന്തുലിതാവസ്ഥയിലേക്കാണ്. ഇത് വോട്ടർ പട്ടിക പരിശോധനയുടെ നിഷ്പക്ഷതയെ ഗുരുതരമായി ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ സുതാര്യമാണെന്ന് ഉറപ്പുവരുത്താൻ ഓരോ രാഷ്ട്രീയ പാർട്ടിക്കും ബൂത്ത് തലത്തിൽ ഏജന്റുമാരെ നിയമിക്കാൻ അവകാശമുണ്ട്. വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുക, മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടത് ഇവരുടെ ചുമതലയാണ്. എന്നാൽ, ഗുജറാത്തിൽ ഈ സംവിധാനം പൂർണമായും ബിജെപിയുടെ നിയന്ത്രണത്തിലാണെന്നാണ് ആർടിഐ രേഖകൾ സൂചിപ്പിക്കുന്നത്.

മഴക്കാലം കഴിഞ്ഞയുടനെയാണ് ഗുജറാത്തിൽ എസ്‌ഐആർ ആരംഭിച്ചത്. ഈ സമയം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ എന്നിവർ തൊഴിൽ തേടി ഗ്രാമങ്ങളിൽനിന്ന് മാറിനിൽക്കുകയായിരുന്നു. ഇവർക്ക് ഈ പ്രക്രിയയിൽ കാര്യമായി പങ്കെടുക്കാൻ സാധിച്ചില്ല.

പങ്കെടുക്കാൻ സാധിച്ചവർക്കാകട്ടെ, നടപടിക്രമങ്ങൾ ഒരു ‘ഭരണകൂട നൂലാമാല’ ആയി മാറി. ഏത് ഫോം പൂരിപ്പിക്കണം, എന്ത് രേഖകൾ നൽകണം, 2002-ലെ ഇലക്ടറൽ മാപ്പിങ് എങ്ങനെ തെളിയിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പലർക്കും സാധിച്ചില്ല.

ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകേണ്ടതും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കേണ്ടതും ബൂത്ത് ലെവൽ ഏജന്റുമാരാണ്. എന്നാൽ ഭരണകക്ഷിയായ ബിജെപിക്ക് ബൂത്തുകളിൽ അമിത സ്വാധീനമുള്ളപ്പോൾ, സഹായം ആർക്കൊക്കെ ലഭിക്കുന്നു, എത്ര വേഗത്തിൽ ലഭിക്കുന്നു എന്നത് രാഷ്ട്രീയമായി തീരുമാനിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് നിഷ്പക്ഷമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനെ അട്ടിമറിച്ചേക്കാം.

വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രക്രിയ, ബൂത്ത് തലത്തിലെ ഈ അസന്തുലിതാവസ്ഥ കാരണം കുടിയേറ്റക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പുറത്താക്കാനുള്ള രാഷ്ട്രീയ ആയുധമായി മാറുന്നുണ്ടോ എന്ന ചോദ്യമാണ് വിവരാവകാശ രേഖകൾ ഉയർത്തുന്നത്.

Also read: